തിരയുക

പിആർസിഎസ് ആസ്ഥാനമായ ജബാലിയയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ അനന്തരഫലം. പിആർസിഎസ് ആസ്ഥാനമായ ജബാലിയയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ അനന്തരഫലം. 

അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും വ്യോമാക്രമണത്തിന് ശേഷം ഹൂതികളുടെ പ്രതികാര ഭീഷണി

അമേരിക്കൻ - ഇംഗ്ലണ്ട് സേനകൾ രാത്രിയിൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് തിരിച്ചടിക്കുമെന്ന് യമനിലെ ഹൂതി വിമതർ ശക്തമായ മുന്നറിയിപ്പ് നൽകി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്ന 'മനുഷ്യത്വപരമായ നിലപാട്' എന്ന് അവർ വിശേഷിപ്പിച്ചതിനോടു തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഹൂതി വക്താവ് ഊന്നിപ്പറഞ്ഞു. അന്താരാഷ്ട്ര കപ്പലുകളെ അപകടത്തിലാക്കുന്ന ഭീഷണിപ്പെടുത്തുന്ന ആക്രമണങ്ങളുടെ ഒരു പരമ്പരയോടു പ്രതികരിച്ചുകൊണ്ട് ചെങ്കടലിലെ വാണിജ്യ കപ്പൽ ഗതാഗതം ലക്ഷ്യമിടുന്ന ഹൂതികളുടെ ശേഷി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയും സഖ്യകക്ഷികളും വ്യോമാക്രമണം പ്രഖ്യാപിച്ചത്.

ഗാസയിൽ, ഒറ്റരാത്രികൊണ്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 90-ലധികം പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. സൗദി അറേബ്യ, ഈജിപ്ത്, ഖത്തർ, ഇസ്രായേൽ, അധിനിവേശ വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളിൽ ആസൂത്രിതമായ സന്ദർശനങ്ങളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ മധ്യ കിഴക്കിലേക്കുള്ള യാത്രയിലാണ്. ഗാസയിലെ യുദ്ധം അഞ്ചാം മാസത്തിലേക്ക് കടക്കുമ്പോൾ, ഇസ്രായേലിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു, പൗരന്മാർ അതൃപ്തി പ്രകടിപ്പിക്കുകയും നിർണായക വിഷയങ്ങളിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്തംഭനാവസ്ഥയിലാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. അതേസമയം, നൂറിലധികം ബന്ദികൾ ഹമാസിന്റെ തടവിൽ കഴിയുന്നത് സ്ഥിതി സങ്കീർണ്ണമാക്കുന്നു.

ഗാസ സംഘർഷം നിലനിൽക്കുന്നതിനാൽ ഇസ്രായേലിൽ അശാന്തി തുടരുന്നു. ഗാസയിലെ സംഘർഷം അഞ്ചാം മാസത്തിലേക്ക് നീളുമ്പോൾ, ഇസ്രായേൽ കൂടുതൽ പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ചു, വിവിധ നഗരങ്ങളിൽ ആയിരങ്ങൾ തെരുവിലിറങ്ങി. ടെൽ അവീവിലെ പ്രകടനക്കാർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഉചിതമായ വിഷയങ്ങളിൽ വേണ്ടത്ര നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചു. മേഖലയിലെ നിലനിൽക്കുന്ന പിരിമുറുക്കങ്ങളും വെല്ലുവിളികളും പ്രതിഫലിപ്പിക്കുന്ന പ്രധാന മധ്യ കിഴക്ക൯ രാഷ്ട്രങ്ങളിലേക്കുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ വരാനിരിക്കുന്ന സന്ദർശനങ്ങളുമായി അശാന്തി ഒത്തുചേരുകയാണ്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 February 2024, 14:38