തിരയുക

ഗാസയിൽ  കൊല്ലപ്പെട്ട കുഞ്ഞിന്റെ ശരീരത്തിൽ ചുംബനം നൽകുന്ന മാതാവ് ഗാസയിൽ കൊല്ലപ്പെട്ട കുഞ്ഞിന്റെ ശരീരത്തിൽ ചുംബനം നൽകുന്ന മാതാവ്   (AFP or licensors)

ഇസ്രായേൽ- പാലസ്തീൻ സംഘർഷത്തിൽ നിരവധി കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു

ഇസ്രയേലിനും- പലസ്തീനയ്ക്കും ഇടയിൽ നിലവിൽ വന്ന സംഘർഷങ്ങളിൽ ഗാസയിൽ ഏകദേശം 1600 ലധികം കുട്ടികൾ കൊല്ലപ്പെടുകയും,4,200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് യൂണിസെഫിന്റെ റീജണൽ ഡയറക്ടർ ഡോ.അഡെൽ ഖോദറിന്റെ പ്രസ്താവനയിൽ എടുത്തു പറയുന്നു

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

ഇസ്രയേലിനും- പലസ്തീനയ്ക്കും ഇടയിൽ നിലവിൽ വന്ന സംഘർഷങ്ങളിൽ ഗാസയിൽ ഏകദേശം 1600 ലധികം കുട്ടികൾ  കൊല്ലപ്പെടുകയും,4,200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് യൂണിസെഫിന്റെ റീജണൽ ഡയറക്ടർ ഡോ.അഡെൽ ഖോദറിന്റെ പ്രസ്താവനയിൽ എടുത്തു പറയുന്നു.

ആശുപത്രികൾക്കും സ്കൂളുകൾക്കും നേരെയുള്ള ആക്രമണങ്ങൾ, മാനുഷിക പ്രവേശനം നിഷേധിക്കൽ എന്നിവ കുട്ടികളുടെ അവകാശങ്ങളിന്മേലുള്ള ഗുരുതരമായ ലംഘനമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. ഗാസയിൽ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള കാരിത്താസ് സംഘടന ആളുകൾക്ക് സഹായങ്ങൾ എത്തിക്കുന്നതിനുള്ള പരിശ്രമമാണ് തുടരുന്നതായും അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ധാരാളം സന്നദ്ധപ്രവർത്തകരും കൊല്ലപ്പെടുന്നുണ്ട്.ഗാസയിലെ സെന്റ് പോർഫിറിയോസ് ഓർത്തഡോക്‌സ് പള്ളിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ കാരിത്താസ് പ്രവർത്തകയായ വിയോള, ഭർത്താവിനും, കൈക്കുഞ്ഞിനുമൊപ്പം കൊല്ലപ്പെട്ടുവെന്ന വാർത്താ കാരിത്താസ് സംഘടന വളരെ വേദനയോടെയാണ് ശ്രവിച്ചത്.

പലസ്തീൻ-ഇസ്രായേൽ സംഘർഷത്തിൽ ഏറെ ദുരിതമനുഭവിക്കുന്നത് ഗാസയിലെ സാധാരണ ജനങ്ങളാണ്.ഒക്ടോബർ 7 മുതൽ, ഗാസയിലെ 2 ദശലക്ഷത്തിലധികം പൗരന്മാർക്ക് മേൽ  ഇസ്രായേൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തി. വെള്ളവും ഭക്ഷണവും വൈദ്യുതിയും വിച്ഛേദിക്കപ്പെട്ടു, മരുന്നുകൾക്ക് ക്ഷാമം നേരിട്ടു, സ്വേച്ഛാപരമായ ഷെല്ലാക്രമണം ശക്തമാക്കി.അതിനാൽ സാധാരണ ജീവിതം നയിക്കുന്ന ആളുകൾ ഏറെ ദുരിതത്തിലാണ്.

അതിനാൽ യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്നും,തീവ്രവാദം ഇല്ലാതാകണമെന്നും,സുരക്ഷിതവും തടസ്സവുമില്ലാതെ മാനുഷിക പ്രവേശനം നൽകണമെന്നും, അന്താരാഷ്ട്രനിയമം ഉയർത്തിപ്പിടിക്കണമെന്നും കാരിത്താസ് സംഘടന അഭ്യർത്ഥിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 October 2023, 13:38