നൈജീരിയയിൽ വീണ്ടും ക്രിസ്തീയ വിരുദ്ധതയുടെ ക്രൂര മുഖം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ നെജീരിയായിൽ നാമൻ ദൻലാമി എന്ന സെമിനാരി വിദ്യാർത്ഥിയെ ജീവനോടെ ദഹിപ്പിച്ചു കൊന്നു.
അന്നാട്ടിലെ കദൂന സംസ്ഥത്തിൽ സെപ്റ്റംബർ 7-ന് വ്യാഴാഴ്‌ചയാണ് മാനവമനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ മൃഗീയത അരങ്ങേറിയത്.
കഫഞ്ചാൻ രൂപതയിൽപ്പെട്ട ഫദാൻ കമന്താൻ എന്ന സ്ഥലത്ത് വിശുദ്ധ റാഫേലിൻറെ നാമധേയത്തിലുള്ള ഇടവക ആക്രമിച്ചു തകർത്ത സായുധരായ ആക്രമികളാണ് ഈ വൈദികാർത്ഥിയെ ചുട്ടുകൊന്നത്.
വ്യാഴാഴ്‌ച രാത്രിനടന്ന ആക്രമണത്തിൽ നിന്ന് അവിടെ ഉണ്ടായിരുന്ന എതാനും വൈദികർ ഓടി രക്ഷപ്പെട്ടു. എസെക്കിയേൽ നുഹു എന്നൊരു സെമിനാരി വിദ്യാർത്ഥിയെ ആക്രമികൾ തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്.
ഫീദെസ് വാർത്താ ഏജൻസിയാണ് ഈ വിവരങ്ങൾ നല്കിയത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: