പാക്കിസ്ഥാനിലെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വെടിവയ്പ്പ്
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ജൂൺ ഇരുപത്തൊമ്പതാം തിയതി, രാവിലെ തോക്കുധാരികളായ നാലുപേർ പാക്കിസ്ഥാനിലെ കറാച്ചിയുടെ സാമ്പത്തിക ജില്ലാ ഹൃദയഭാഗത്തുള്ള വ്യാപാരകേന്ദ്രത്തിന്റെ പ്രധാന കവാടത്തിൽ ഗ്രനേഡുകൾ എറിഞ്ഞും നിറയൊഴിച്ചും ആക്രമണം നടത്തി. എന്നാൽ ധാരാളം ജോലിക്കാർ ഉണ്ടായിരുന്ന വിനിമയസ്ഥലം ആക്രമിക്കാൻ അവർക്ക് കഴിഞ്ഞില്ല. ലഭിച്ച വാർത്തകൾ അനുസരിച്ച്, ചില ജീവനക്കാർ ഓഫീസുകളിൽ തന്നെ കഴിയുകയും മറ്റുള്ളവരെ വേഗത്തിൽ ഒഴിപ്പിക്കുകയും ചെയ്തു.
ഇസ്ലാമാബാദിലെയും ലാഹോറിലെയും എക്സ്ചേഞ്ചുകളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കറാച്ചിയിലെ സ്റ്റോക്ക് എക്സ്ചേഞ്ച് രാജ്യത്തിന്റെ പ്രധാന സാമ്പത്തിക കേന്ദ്രമാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇസ്ലാമിക സംഘങ്ങളാൽ പാക്കിസ്ഥാൻ ഇതുപോലുള്ള ആക്രമണങ്ങൾക്ക് പലപ്പോഴും ഇരയായിട്ടുണ്ട്. പാകിസ്ഥാനിലെ ബലോക്കിസ്ഥാൻ പ്രവിശ്യയെ സ്വതന്ത്രമാക്കണമെന്നും അവർക്കായി കൂടുതൽ വരുമാന വിഭവങ്ങൾ വിട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പൊരുതുന്ന ബലോക്ക് ലിബറേഷൻ ആർമി അംഗങ്ങൾ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.