തിരയുക

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, സ്പെയിനിൽ നിന്നുള്ള യുവകാർഷിക സമിതി അംഗങ്ങളുമൊത്ത്, 13/05/23 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, സ്പെയിനിൽ നിന്നുള്ള യുവകാർഷിക സമിതി അംഗങ്ങളുമൊത്ത്, 13/05/23   (ANSA)

പാപ്പാ: കർഷക വിളി ഒരു ബഹുമതിയും ഉത്തരവാദിത്വവും !

ഫ്രാൻസീസ് പാപ്പാ, സ്പെയിനിൽ നിന്നെത്തിയ യുവ കർഷികസമിതിയിലെ പതിനഞ്ചംഗ പ്രതിനിധിസംഘത്തെ ശനിയാഴ്‌ച (13/05/23) വത്തിക്കാനിൽ സ്വീകരിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മൃഗങ്ങളുടെയും സസ്യങ്ങളുടെയും ഇടയിൽ പണിയെടുക്കുകയും അനുദിനം അവയോടൊപ്പം ജീവിക്കുകയും ചെയ്യുന്നവരാണ് പ്രഥമ പരിസ്ഥിതി ശാസ്ത്രജ്ഞരെന്ന് പാപ്പാ.

സ്പെയിനിൽ നിന്നെത്തിയ യുവ കർഷികസമിതിയിലെ പതിനഞ്ചംഗ പ്രതിനിധിസംഘത്തെ ശനിയാഴ്‌ച (13/05/23) വത്തിക്കാനിൽ സ്വീകരിച്ച അവസരത്തിലാണ് ഫ്രാൻസീസ് പാപ്പാ തൻറെ ജന്മനാടായ അർജന്തീനയിൽ കർഷകരുടെ ജീവിതം നേരിട്ടു കണ്ടിട്ടുള്ള തൻറെ അനുഭവം വിവരിച്ചുകൊണ്ട് ഇങ്ങനെ പ്രസ്താവിച്ചത്.

ഉണരുമ്പോൾ മുതൽ ഉറങ്ങാൻ പോകും വരെ അവർ കൂജനങ്ങൾ അലർച്ചകൾ അല്ലെങ്കിൽ ചിനക്കൽ തുടങ്ങിയവയിൽ നിന്ന് അവർക്കു ചുറ്റുമുള്ള പ്രകൃതിയുടെ സന്തോഷമോ, ഭയമോ, ആഗ്രഹമോ, സംതൃപ്തിയോ തിരിച്ചറിയുന്നുവെന്നും ഇത് ഒരു ബഹുമതിയും, തീർച്ചയായും ഒരു ഉത്തരവാദിത്വവും ആണെന്നും പാപ്പാ പറഞ്ഞു.

ദൈവം കർഷകർക്കേകിയിരിക്കുന്ന വിളി, അവരെ, ലോകത്തിന് ആവശ്യമായിരിക്കുന്ന സമഗ്രമായ പരിസ്ഥിതിവിജ്ഞാനീയത്തിൻറെ സാക്ഷികളാക്കി മാറ്റുന്നുവെന്ന് ഇതെക്കുറിച്ച് സശ്രദ്ധം ചിന്തിച്ചാൽ മനസ്സിലാകുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു. കാർഷികമേഖലയിൽ നേരിടേണ്ടിവരുന്ന വിവിധങ്ങളായ പ്രതിസന്ധികളെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ഇതിൽ നിരുത്സാഹപ്പെടരുതെന്നും, എല്ലാ തൊഴിലിലും കുരിശ് ഉൾപ്പെടുന്നുവെന്നും ഓർമ്മിപ്പിക്കുകയും അവർക്ക് പ്രചോദനം പകരുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 May 2023, 18:11