തിരയുക

ജപ്പാനിൽ ജി 7 സമ്മേളനത്തിൻറെ വേദിയായ ഹിരോഷിമയിലെ സമാധാന സ്മൃതിമണ്ഡപം. ജപ്പാനിൽ ജി 7 സമ്മേളനത്തിൻറെ വേദിയായ ഹിരോഷിമയിലെ സമാധാന സ്മൃതിമണ്ഡപം. 

പാപ്പാ: സാഹോദര്യവും ഐക്യദാർഢ്യവും ഒത്തൊരുമയും സമാധാനത്തിന് അനിവാര്യ വ്യവസ്ഥകൾ!

ലോകത്തിൽ സാമ്പത്തികമായി മുന്നോക്കം നില്ക്കുന്ന, ഏഴു നാടുകളുടെ സഖ്യമായ ജി ഏഴ് മെയ് 19 മുതൽ 21 വരെ സമ്മേളിച്ചിരിക്കുന്നതിനോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പായുടെ കത്ത്, ഹിരോഷിമ രൂപതയുടെ മെത്രാൻ അലേക്സിസ് മിത്സുറു ഷിരഹാമയ്ക്ക്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സമാധാനത്തിനു നേർക്ക് ഇന്നുയരുന്ന വലിയ ഭീഷണികളോട് ഫലപ്രദമായി പ്രതികരിക്കാനും ദേശീയ അന്തർദ്ദേശീയ സുരക്ഷ ഉറപ്പാക്കാനും ആണവായുധങ്ങൾ അപര്യാപ്തങ്ങളാണെന്ന് “ഒർമ്മയുടെ പ്രതീകം”  എന്ന നിലയിൽ ഹിരോഷിമ അതിശക്തം പ്രഘോഷിക്കുന്നുവെന്ന് മാർപ്പാപ്പാ.

അമേരിക്കൻ ഐക്യനാടുകൾ 1945 ആഗസ്റ്റ് 6-ന് അണുബോംബിട്ടു തകർത്ത ജപ്പാൻ നഗരമായ ഹിരോഷിമയിൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ജപ്പാൻ, ഇറ്റലി, ബ്രിട്ടൻ, അമേരിക്കൻ ഐക്യനാടുകൾ എന്നീ,   ഫ്രാൻസീസ് പാപ്പാ ഹിരോഷിമ രൂപതയുടെ മെത്രാൻ അലേക്സിസ് മിത്സുറു ഷിരഹാമയ്ക്ക് നല്കിയ കത്തിലാണ് ഈ പ്രസ്താവനയുള്ളത്.

യുദ്ധത്തിനായി ആണവോർജ്ജം ഉപയോഗിക്കുന്നത് എന്നത്തെക്കാളുമുപരി ഇന്ന് മനുഷ്യവ്യക്തിയുടെ ഔന്നത്യത്തിന് എതിരായതു മാത്രമല്ല നമ്മുടെ പൊതുഭവനത്തിൻറെ സാധ്യമായ ഭാവിയ്ക്കും എതിരായ കുറ്റകൃത്യമാണെന്ന് പരിശുദ്ധസിംഹാസാനത്തിൻറെ ഉറച്ച ബോദ്ധ്യം പാപ്പാ കത്തിൽ വെളിപ്പെടുത്തുന്നു.

ഉത്തരവാദിത്വബോധമുള്ള സ്ത്രീപുരുഷന്മാർ ഇന്ന്, വിശിഷ്യ, മഹാമാരിയുടെ അനുഭവത്തിലൂടെ കടന്നുപോകുകയും ഉക്രൈയിൻ യുദ്ധം ഉൾപ്പടെ ലോകത്തിൻറെ പല ഭാഗത്തും സംഘർഷങ്ങൾ നടക്കുകയും ചെയ്യുന്ന വേളയിൽ, ആ ഭാവിയിലേക്കു നോക്കുന്നത് ആശങ്കയോടെയാണെന്ന് പാപ്പാ പറയുന്നു.

ഒത്തൊരുമയിലും സാഹോദര്യത്തിലും ഐക്യദാർഢ്യത്തിലും മാത്രമെ മാനവകുടുംബത്തിന് മുറിവുകൾ സൗഖ്യമാക്കാനും നീതിയും സമാധാനവും വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കാനും കഴിയുകയുള്ളുവെന്ന് ഗതകാല സംഭവങ്ങൾ വ്യക്തമാക്കുന്നുവെന്നും പാപ്പാ എഴുതുന്നു.  

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 May 2023, 12:59