മെത്തോഡിസ്റ്റ്, വാൾഡെൻസിയൻ സഭകളുടെ സിനഡിന് ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു.
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
മെത്തോഡിസ്റ്റ്, വാൾഡെൻസിയൻ സഭകളുടെ ഈ സിനഡിന് തന്‍റെ ഹൃദ്യമായ അഭിവാദനം അര്‍പ്പിച്ച പാപ്പാ, ഇത് തന്‍റെ സാഹോദര്യത്തിന്‍റെയും മുഴുവൻ കത്തോലിക്കാസഭയുടെയും പ്രകടനമാണെന്നും വെളിപ്പെടുത്തി. എല്ലാവർക്കുമായി താൻ പ്രാർത്ഥിക്കുന്നു, ഈ കൂടിക്കാഴ്ചയിലൂടെ പ്രാർത്ഥനയിലും, പ്രവര്‍ത്തനങ്ങളിലും പരിശുദ്ധാത്മാവിനെ ജീവനോടെ അനുഭവിക്കാൻ കഴിയട്ടെയെന്നും, അത് ക്രിസ്തീയ സാക്ഷ്യത്തെ ജീവനുള്ളതാക്കാന്‍ ശക്തി നൽകുകയും ചെയ്യുമെന്നും പാപ്പാ കത്തില്‍ സൂചിപ്പിച്ചു. ക്രിസ്ത്യാനികൾക്കിടയിലെ എക്യുമെനിക്കൽ അരൂപിയിലുള്ള ഏകീകരണത്തിനും നമ്മുടെ സഭകൾക്കിടയിൽ വർദ്ധിച്ചുവരുന്ന കൂട്ടായ്മയ്ക്കും വേണ്ടി ദൈവത്തോടു അപേക്ഷിക്കാന്‍ പാപ്പായും അവരുടെ പ്രാർത്ഥനയിൽ പങ്കുചേരുന്നതായി അറിയിച്ചു. പരസ്പരവിജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും സഹകരണത്തിന്‍റെയും പാതയിൽ പ്രതിജ്ഞാബദ്ധത തുടരാനും യേശുവിനും അവിടുത്തെ സുവിശേഷത്തിനും സാക്ഷ്യം വഹിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിന്‍റെ ശിഷ്യന്മാരെന്ന നിലയിൽ, അനേകം വ്യക്തികളെ, പ്രത്യേകിച്ച് ദരിദ്രരെയും ദുർബ്ബലരെയും സംബന്ധിക്കുന്ന കഷ്ടപ്പാടുകൾക്ക് പൊതുവായ ഉത്തരം നൽകാൻ നമുക്ക് കഴിയും, അങ്ങനെ നീതിയും സമാധാനവും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും സൂചിപ്പിച്ചു കൊണ്ടാണ് പാപ്പാ തന്‍റെ കത്ത് ഉപസംഹരിച്ചത്.
ആഗസ്റ്റ് 25ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ആരാധനയോടെയാണ് സിനഡാരംഭിച്ചത്. പ്രാദേശിക പ്രസംഗകനായ എറിക സ്ഫ്രെഡയെ പ്രസംഗിച്ചു. 180 പേര്‍ പ്രതിനിധികളായി നിയോഗിക്കപ്പെട്ടിരിക്കുന്നു. കൂടാതെ സാധാരണക്കാരും തുല്യ സംഖ്യയിൽ പങ്കെടുക്കുന്നു - മതസ്വാതന്ത്ര്യം, സംസ്ഥാനവുമായുള്ള ബന്ധം, സാമൂഹികവും സാമൂഹികവുമായ പ്രതിബദ്ധത, "ആഗോള ഡയകോണിയ", മനുഷ്യാവകാശങ്ങൾ, വർത്തമാനവും ഭാവിയും ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളിൽ സിനഡു ശ്രദ്ധ കേന്ദ്രീകരിക്കും. പരസ്പര സാംസ്കാരിക തലമുറ, പ്രാദേശിക സഭകൾ, എക്യുമെനിസം, പരസ്പരബന്ധിതമായ സംഭാഷണം എന്നിവയും അതില്‍ ഉള്‍പ്പെടുന്നു. ഇറ്റലിയിൽ നിന്ന് ഇറ്റാലിയൻ എപ്പിസ്കോപ്പൽ കോൺഫറൻസിനായി (CEI) മോണ്‍. അംബ്രോജിയോ സ്പ്രെഫിക്കോ, പങ്കെടുക്കും.വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് നിരവധി അതിഥികളെ പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് 26, തിങ്കളാഴ്ച പൊതു "നിയമം, അവകാശങ്ങൾ, സത്യം, ജനാധിപത്യം" എന്ന പ്രമേയത്തെ കുറിച്ചാണ് സിനഡു ചര്‍ച്ച ചെയ്തത്.