തിരയുക

ബുർകീനോ ഫാസ ബുർകീനോ ഫാസ  (AFP or licensors)

ബുർകീനോ ഫാസയിലെ മരണവാർത്തകൾ മാധ്യമങ്ങൾ വിസ്മരിക്കുന്നു

ബുർകീനോ ഫാസയിൽ അധികാരത്തിലിരിക്കുന്ന സൈനീക ഭരണകൂടത്തിന്റെ കൊടും ക്രൂരതയിൽ നിരവധിയാളുകൾ കൊല്ലപ്പെടുന്നുവെങ്കിലും ആഗോള മുഖ്യധാരാ മാധ്യമങ്ങൾ അവയൊന്നും പ്രസിദ്ധീകരിക്കുവാൻ തയാറാവുന്നില്ലെന്ന് സ്വതന്ത്രമാധ്യമ ശാഖയായ ഫീദെസ് റിപ്പോർട്ട് ചെയ്തു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ബുർകീനോ ഫാസയിൽ അധികാരത്തിലിരിക്കുന്ന സൈനീക ഭരണകൂടത്തിന്റെ കൊടും ക്രൂരതയിൽ നിരവധിയാളുകൾ കൊല്ലപ്പെടുന്നുവെങ്കിലും ആഗോള മുഖ്യധാരാ മാധ്യമങ്ങൾ അവയൊന്നും പ്രസിദ്ധീകരിക്കുവാൻ തയാറാവുന്നില്ലെന്ന് സ്വതന്ത്രമാധ്യമ ശാഖയായ ഫീദെസ് റിപ്പോർട്ട് ചെയ്തു.

 മെയ് മാസം ആറാം തീയതി മൗലൗങ്കൗ ഗ്രാമത്തിലെ 21പേരെയും,  ടാംബി ബൗണിമ ഗ്രാമത്തിലെ 130 ആളുകളെയുമാണ് കാരണങ്ങളൊന്നും കൂടാതെ കൊലപ്പെടുത്തിയത്. ഇവരിൽ നിരവധി ഗർഭിണികളും, കുട്ടികളും, പ്രായമായവരുമൊക്കെ ഉൾപ്പെടുന്നു.

ദരിദ്രരും, കർഷകരും, ക്രിസ്ത്യാനികളുമായ ആളുകളാണ് ഇവരെല്ലാവരും. രാജ്യത്തെ വിവിധ ഗ്രാമങ്ങളിൽ, തെരുവുകളിൽ കൊല്ലപ്പെടുന്നവരുടെയും എണ്ണം കഴിഞ്ഞ വർഷങ്ങളിൽ ഏറെ വർധിച്ചതായും ഏജൻസി വെളിപ്പെടുത്തുന്നു.പല കൊലപാതകങ്ങൾക്കും സാക്ഷികൾ ഉണ്ടെങ്കിൽ തന്നെയും, അവർക്കൊന്നും വെളിയിൽ ശബ്‌ദിക്കുവാൻ സാധിക്കാത്ത തരത്തിലാണ് സൈനീകഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ജിഹാദിസ്റ്റ് സായുധ സംഘങ്ങളിലേക്കു ബന്ദികളാക്കപ്പെടുന്നവരെ നിർബന്ധപൂർവം കടത്തുന്നതും, രാജ്യത്ത് പതിവായി മാറിയിരിക്കുകയാണ്. കഴിഞ്ഞ നവംബർ മുതൽ, യൂറോപ്യൻ യൂണിയൻ ബുർക്കിന ഫാസോയിലെ സൈനിക അധികാരികളോട്, സാധാരണക്കാരുടെ കൊലപാതകങ്ങളിൽ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഇതുവരെ ഭരണകൂടം മറുപടികൾ നൽകിയിട്ടില്ല.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 May 2024, 12:48