കർദ്ദിനാൾ ക്രിസ്ത്യൻ വ്വിയ്ഗാൻ തൂമിയെ ബന്ദികർത്താക്കൾ വിട്ടയച്ചു
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ കാമെറൂണിൽ വിഘടനവാദിസംഘം തട്ടിക്കൊണ്ടുപോയ കർദ്ദിനാൾ ക്രിസ്ത്യൻ വ്വിയ്ഗാൻ തൂമിയെ (CARDINAL CHRISTIAN WIYGHAN TUMI) ബന്ദികർത്താക്കൾ വിട്ടയച്ചു.
നവമ്പർ 5-ന് വ്യാഴാഴ്ചയാണ് (05/11/20) 90 വയസ്സു പ്രായമുള്ള അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതായി വാർത്ത വന്നത്. പിറ്റെദിവസം തന്നെ അതായത് 6-ɔ൦ തീയതി വെള്ളിയാഴ്ച അദ്ദേഹം മോചിതനാവുകയും ചെയ്തു.
“റിപ്പബ്ലിക് ഓഫ് അംബസോണിയെ” എന്ന ആംഗലഭാഷാ വിഘടനവാദികളുടെ തലവനാണ് കർദ്ദിനാൾ തൂമിയെ തട്ടിക്കൊണ്ടു പോയതിനു പിന്നിലെന്നു കരുതപ്പെട്ടുന്നു.
കുട്ടികളുടെ വിദ്യഭ്യാസം പരിപോഷിപ്പിക്കുന്നതിന് കർദ്ദിനാൾ തൂമി നടത്തുന്ന പരിശ്രങ്ങളുടെ പേരിൽ ഈ വിഘടനവാദികളുടെ നോട്ടപ്പുള്ളിയായിരുന്നു കർദ്ദിനാൾ തൂമിയെന്ന് മാദ്ധ്യമവാർത്തകളിൽ കാണുന്നു.
2019-ലെ, സമാധാനത്തിനുള്ള നെൽസൺ മണ്ടേല പുരസ്കാര ജേതാവായ കർദ്ദിനാൾ തൂമി 1930 ഒക്ടോബർ 15-ന് കമെറൂണിലെ കിക്കൈകേലാക്കി എന്ന സ്ഥലത്തു ജനിച്ചു. 1988 ലാണ് അദ്ദേഹം കർദ്ദിനാൾ ആയി ഉയർത്തപ്പെട്ടത്.
1991 മുതൽ 18 വർഷം ദൊവുവാല അതിരൂപതയുടെ ആർച്ച്ബിഷപ്പായിരുന്ന കർദ്ദിനാൾ തൂമി വിശ്രമജീവിതം നയിച്ചു വരികയാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: