18 ടൺ അടിയന്തര സഹായസാമഗ്രികൾ യുണിസെഫ് ലിബിയയിലെത്തിച്ചു
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി
ട്രിപ്പോളിക്കുചുറ്റും ക്യാമ്പുകളിലുള്ളവർക്ക് സഹായമെത്തിക്കാൻ ഇത് ഇടവരുത്തും. ട്രിപ്പോളിയും പടിഞ്ഞാറൻ ലിബിയയുമായുള്ള കലാപം ഏതാണ്ട് 1 .5 ദശലക്ഷംപേരെയാണ് ബാധിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിൽ ഏതാണ്ട് 5 ലക്ഷത്തോളം കുട്ടികളും ഉൾപ്പെടുന്നു. വെടിവയ്പുകളിൽ ധാരാളം പൊതുജനങ്ങൾ മരിക്കുകയും, മുറിവേൽക്കപ്പെടുകയും, കാണാതാവുകയും ചെയ്തിട്ടുണ്ട്.
കലാപങ്ങളുടെ നടുവിൽ ഏറ്റവും കഷ്ടപ്പെടുന്നവർ കുട്ടികളും കുടുംബങ്ങളുമാണെന്നും, ശുദ്ധജലവും, ശുചീകരണ ഉപകരണങ്ങളും , മരുന്നുകളും, വിദ്യാഭ്യാസ സംവിധാനങ്ങളും കുട്ടികളുടെ ഉല്ലാസത്തിനായുള്ള സംവിധാനങ്ങളും യുണിസെഫും അതിന്‍റെ ഉപസംഘടനകളും ഒരുക്കിയതായും കുടുംബങ്ങളുടെ ആവശ്യങ്ങളെ നേരിടാൻ പരിശ്രമിക്കുന്നുണ്ടെന്നും ലിബിയയിലെ യൂണിസെഫ് പ്രതിനിധിയായ അബ്ദെൽ റഹ്‌മാൻ ഖണ്ഡവുർ അറിയിച്ചു.
ഈവിമാനത്തിൽ കുടിവെള്ളവും, ശുചീകരണവസ്തുക്കളും, ജലശുദ്ധീകരണത്തിനായുള്ള ഉപകരണങ്ങളും, സ്ത്രീജനങ്ങൾക്കായുള്ള ശുചീകരണവസ്തുക്കളും , പോഷകാഹാരപദാർത്ഥങ്ങളും ഉൾപ്പെടുന്നു. യുണിസെഫ് മറ്റു ഐക്യരാഷ്ട്രസഭയുടെ ഏജൻസികളും, 7 ദേശീയ സഹകരണ സംഘടനകളും മറ്റും , ഒത്തുചേർന്നു ലിബിയയിലെ ആഭ്യന്തരകലഹത്തിൽ ദുരിതമനുഭവിക്കുന്നവർക്കായുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നു. ട്രിപ്പോളിയിലെയും പടിഞ്ഞാറൻ ലിബിയയിലെയും വർധിച്ചുവരുന്ന മാനുഷീകാവശ്യങ്ങൾക്കായി യൂണിസെഫ് 5 .5 ദശലക്ഷം ഡോളറുകൾ ആവശ്യപ്പെടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: