2018 നൊബേല്‍ പുരസ്കാര ജേതാക്കള്‍- ഡെനിസ് മുക്ക്വെജെ, നാദിയ മുറാദ് 2018 നൊബേല്‍ പുരസ്കാര ജേതാക്കള്‍- ഡെനിസ് മുക്ക്വെജെ, നാദിയ മുറാദ് 

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാര ജേതാക്കാള്‍

2018 ലെ നൊബേല്‍ പുരസ്കാര ജേതാക്കള്‍- ഡെനിസ് മുക്ക്വെജെയും, നാദിയ മുറാദും

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

ഇക്കൊല്ലത്തെ നൊബേല്‍ സമാധാനപുരസ്ക്കാരം രണ്ടു പേര്‍ക്ക്.

ആഫ്രിക്കന്‍ നാടായ കോംഗൊ സ്വദേശിയായ സ്ത്രീരോഗവിദഗ്ധന്‍ ഡെന്നീസ് മുക്ക്വെജെയും ഇറാക്കിലെ യസ്ദി കുര്‍ദിഷ് മനുഷ്യാവകാശ പ്രവര്‍ത്തക നാദിയ മുറാദുമാണ് പുരസ്ക്കാര ജേതാക്കാള്‍.

നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോയില്‍ വെള്ളിയാഴ്ച(05/10/18) രാവിലെയാണ്  നൊബേല്‍പുരസ്ക്കാര സമിതി ജേതാക്കളെ പ്രഖ്യാപിച്ചത്.

യുദ്ധക്കുറ്റകൃത്യങ്ങളിലേക്ക് ലോക ശ്രദ്ധയെ തിരിക്കുന്നതിനു കാതലായ സംഭാവനകള്‍ ഏകിയവരാണ് സമ്മാനജേതാക്കളായ ഡെന്നീസ് മുക്ക്വെജയും നാദിയ മുറാദും എന്ന് പുരസ്ക്കാര സമിതി ശ്ലാഘിച്ചു.

സംഘര്‍ഷങ്ങളുടെയും യുദ്ധങ്ങളുടെയും അവസരങ്ങളില്‍ നടന്നിട്ടുള്ള ലൈംഗികാതിക്രമങ്ങളിലേക്ക് അന്താരാഷ്ട്രമാദ്ധ്യമാങ്ങളുടെ ശ്രദ്ധതിരിക്കാനും പലപ്പോഴും കുറ്റവാളികളെ തിരിച്ചറിയാനും ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ സഹായകമായിട്ടുണ്ടെന്ന് നെബേല്‍ പുരസ്ക്കാര കമ്മിറ്റി വിശദീകരിച്ചു.

കലാപവേദിയായി മാറിയ കോംഗൊയില്‍ ബലാത്സംഗത്തിനിരകളായ സ്ത്രീകളെ സഹായിക്കാനും അവര്‍ക്കേറ്റ ആഘാതങ്ങളില്‍ നിന്ന് അവരെ സാധാരണ ജീവിത്തിലേക്കു തിരിച്ചുകൊണ്ടുവരാനും പരിശ്രമിച്ച വ്യക്തിയാണ് കോംഗൊയിലെ പാന്‍ത്സി ആശുപത്രിയുടെ മേധാവിയായ ഡോക്ടര്‍ ഡെന്നീസ് മുക്ക്വെജെ.

ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോകുകയും ലൈഗിക ചൂഷണത്തിനിരയാക്കുകയും ചെയ്ത 25 വയസ്സുകാരിയായ നാദിയ മുറാദ് ഈ ദുരന്തത്തിനു ശേഷമാണ് മനുഷ്യാവകാശ പ്രവര്‍ത്തകയായി മാറിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 October 2018, 13:24