സംവാദം കൂട്ടായ്മ വളര്‍ത്തും മൗലികവാദം സംഘര്‍ഷവും
- ഫാദര്‍ വില്യം നെല്ലിക്കല്‍
സംവാദം വളര്‍ത്തുന്ന സാഹോദര്യം
മെയ് 15- Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാനില്‍ എത്തിയ കത്തോലിക്ക-യഹൂദ മതങ്ങളുടെ 24-Ɔമത് രാജ്യാന്തര ഏകോപന സമിതി അംഗങ്ങള്‍ക്കു നല്കിയ സന്ദേശത്തിലാണ് പാപ്പാ ഇരുമതങ്ങളുടെയും സംവാദശ്രമങ്ങളെ ശ്ലാഘിച്ചത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രബോധിപ്പിച്ച ഇതര മതങ്ങളെ സംബന്ധിച്ച പ്രമാണരേഖ Nostra Aetate-യ്ക്കുശേഷം ഉടലെടുത്ത എല്ലാ ഹെബ്രായ-കത്തോലിക്ക സംവാദശ്രമങ്ങളെയും കൂട്ടായ പ്രവര്‍ത്തനങ്ങളെയും പാപ്പാ അഭിനന്ദിച്ചു.
പൈതൃകമുള്ള രണ്ടു മതങ്ങളുടെ കൂട്ടായ്മ
സമ്പന്നമായ ആത്മീയ പൈതൃകം പങ്കുവയ്ക്കുന്ന രണ്ടു വലിയ മതങ്ങള്‍ - ഹെബ്രായരും കത്തോലിക്കരും തമ്മില്‍ സംവാദത്തിന്‍റെ പാതയില്‍ പരസ്പര ധാരണയിലും സാഹോദര്യത്തിലും വളരുന്ന കൂട്ടായ്മയാണിത്. സഹകരണത്തിന്‍റെ പാതയിലെ സംയുക്ത പരിശ്രമങ്ങള്‍ക്ക് വഴിതെളിക്കുന്നതാണ് ഈ കൂട്ടായ്മ. അഭയാര്‍ത്ഥികള്‍, യഹൂദരോടുള്ള വിദ്വേഷം, ക്രൈസ്തവ പീഡനം എന്നീ പ്രശ്നങ്ങളെക്കുറിച്ച് ഏറെ കരുതലോടെയാണ് ഈ സമിതി പ്രവര്‍ത്തിക്കുന്നതെന്ന വസ്തുത പാപ്പാ എടുത്തുപറഞ്ഞു.
ആശംസയോടെ ഉപസംഹാരം
സമാധാനത്തിന്‍റെ പാതയിലെ ഈ സംഗമം കൂട്ടായ്മയുടെ വഴികള്‍ തുറക്കട്ടെ! സമാധാനത്തിനായി പരിശ്രമിക്കുന്നവര്‍ ആത്മീയ ആനന്ദം അനുഭവിക്കട്ടെ!! അന്വ്യോന്യം ആദരിക്കുന്നവര്‍ സ്നേഹത്തിന്‍റെ പാതയില്‍ സഞ്ചരിക്കട്ടെ!!! എന്നിങ്ങനെയുള്ള ആശംസകളോടെയാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: