പാപ്പാ ഫ്രാന്‍സിസ് ലിത്വാനിയിലേയ്ക്ക് പുറപ്പെട്ടു
- ഫാദര്‍ വില്യം നെല്ലിക്കല്‍
സെപ്തംബര്‍ 22, ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 6.50-ന് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയില്‍നിന്നും കാറില്‍ റോമിലെ ഫുമിചീനോ രാജ്യാന്തര വിമാനത്താവളത്തിലേയ്ക്ക് പുറപ്പെട്ടു. 26 കി.മി. യാത്രചെയ്ത് 7.20-ന് വിമാനത്താവളത്തില്‍ എത്തിയ അല്‍ ഇത്താലിയയുടെ പ്രത്യേക വിമാനം, A 320 തയ്യാറായി നിന്നു. പതിവുപോലെ തന്‍റെ കറുത്ത തുകല്‍ ബാഗുമായി വിമാനപ്പടവുകള്‍ കയറിയ പാപ്പാ കവാടത്തില്‍ തിരിഞ്ഞുനിന്ന് എല്ലാവരെയും കരങ്ങള്‍ ഉയര്‍ത്തി അഭിവാദ്യംചെയ്തുകൊണ്ട് തന്‍റെ ഇരിപ്പിടത്തിലേയ്ക്കു നീങ്ങി. കൃത്യം 7.30-ന് വിമാനം ബാള്‍ട്ടിക് സമുദ്രതീരത്തെ ലിത്വാനിയ രാജ്യം ലക്ഷ്യമാക്കി, സെപ്തംബറിന്‍റെ തെളിഞ്ഞ നീലാകാശത്തിലേയ്ക്ക് പറന്നുയര്‍ന്നു.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍, പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക്... തുടങ്ങിയ 20 പേരുടെ വത്തിക്കാന്‍ സംഘവും... 50-ല്‍ അധികം രാജ്യാന്തര മാധ്യമപ്രവര്‍ത്തകരും പാപ്പായുടെ യാത്രാസംഘത്തിന്‍റെ ഭാഗമാണ്.
പാപ്പാ ഫ്രാന്‍സിസിന് പ്രാര്‍ത്ഥനയോടെ ശുഭയാത്ര നേരുന്നു!!
Buon Viaggio, Papa Francesco!
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: