തിരയുക

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി സെന്റ് പീറ്റേഴ്‌സ്ബർഗിൽ കൂടിക്കാഴ്ച നടത്തുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയുമായി സെന്റ് പീറ്റേഴ്‌സ്ബർഗിൽ കൂടിക്കാഴ്ച നടത്തുന്നു. 

യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്ക

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ജനങ്ങളുൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസ ആവശ്യപ്പെട്ടു. സെന്റ് പീറ്റേഴ്‌സ്ബർഗിൽ റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കുന്നതിനുള്ള സ്വയം പ്രഖ്യാപിത ആഫ്രിക്കൻ സമാധാന ദൗത്യത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് റമാഫോസ തന്റെ റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തി. കൊമോറോസ്, സെനഗൽ, സാംബിയ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാരും ഈജിപ്തിന്റെ പ്രധാനമന്ത്രിയും റിപ്പബ്ലിക് ഓഫ് കോംഗോ , ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നത നയതന്ത്രജ്ഞരും റാമഫോസയെ അനുഗമിച്ചു. ആഫ്രിക്കൻ നേതാക്കളുടെ യുക്രെയ്നിലേക്കുള്ള  ഇത്തരത്തിലുള്ള ആദ്യത്തേ ദൗത്യം ചൈന പോലുള്ള മറ്റ് രാജ്യങ്ങളുടെ സമാധാന സംരംഭങ്ങൾക്ക് ശേഷമാണ് വരുന്നത്. റഷ്യയിൽ നിന്നും യുക്രെയ്നിൽ നിന്നുള്ള ഭക്ഷണ, രാസവള വിതരണത്തെ ആശ്രയിക്കുന്നതിനാൽ ആഫ്രിക്കയ്ക്ക് ഇത് പ്രത്യേക പ്രാധാന്യം നൽകുന്നു. എങ്ങനെയാണെങ്കിലും, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണക്കലവറയിൽ നിന്നുള്ള കയറ്റുമതിയെ യുദ്ധം തടസ്സപ്പെടുത്തി.

റഷ്യൻ നഗരമായ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സംസാരിച്ച ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് റമഫോസ, രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും മോശമായ സായുധ പോരാട്ടം അവസാനിപ്പിക്കാൻ പുടിനോടു ആവശ്യപ്പെട്ടു. ചർച്ചകളിലൂടെയും നയതന്ത്ര മാർഗ്ഗങ്ങളിലൂടെയും ഈ യുദ്ധം പരിഹരിക്കപ്പെടണം, റമഫോസ പറഞ്ഞു. ഏഴ് ആഫ്രിക്കൻ നേതാക്കളടങ്ങുന്ന തന്റെ പ്രതിനിധി സംഘം, "ഈ യുദ്ധം അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു" എന്ന വ്യക്തമായ സന്ദേശം അറിയിക്കാനാണ് ഇവിടെ വന്നിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ഈ യുദ്ധം ആഫ്രിക്കൻ ഭൂഖണ്ഡത്തിലും ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളിലും പ്രതികൂല സ്വാധീനം ചെലുത്തുന്നതിനാലാണ് ഞങ്ങൾ അങ്ങനെ പറയുന്നത്, ”റഷ്യൻ പ്രസിഡന്റുമായുള്ള ഔപചാരിക ചർച്ചകൾക്ക് മുന്നോടിയായി റമാഫോസ വിശദീകരിച്ചു.

ഭൂഖണ്ഡം ദുരിതത്തിൽ

“ഒരു ഭൂഖണ്ഡമെന്ന നിലയിൽ, തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഇത് പ്രതികൂലമായി ബാധിക്കുന്നു,” എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഫ്രിക്കൻ നേതാക്കൾ സായുധ സംഘട്ടനം കുറയ്ക്കാനും സമാധാന ചർച്ചകൾ നടത്താനും നിർദ്ദേശിച്ചു. യുക്രെയ്നുമായുള്ള ചർച്ചകൾ ഉപേക്ഷിക്കുന്നില്ലെന്ന് റഷ്യൻ പ്രസിഡന്റ് പുടിൻ ദക്ഷിണാഫ്രിക്കൻ പ്രധാനമന്ത്രിയെ അറിയിച്ചു. യുക്രെയ്ൻ പ്രതിസന്ധിയിൽ ആഫ്രിക്കൻ സുഹൃത്തുക്കളുടെ സന്തുലിത നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്നും പുടിൻ പറഞ്ഞു.

യുക്രെയ്ൻ ആക്രമിച്ചതിന് റഷ്യയെ അപലപിക്കണമോ എന്ന കാര്യത്തിൽ ആഫ്രിക്കൻ നേതാക്കൾ ഭിന്നാഭിപ്രായത്തിലാണ്. ഡിസംബറിൽ റഷ്യയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും രഹസ്യമായി നൽകിയെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ നിഷ്പക്ഷതയിൽ അമേരിക്ക സംശയം പ്രകടിപ്പിച്ചു. ആരോപണങ്ങൾ അന്വേഷിക്കുകയാണെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് പറഞ്ഞു. റഷ്യയിൽ എത്തുന്നതിനുമുമ്പ്, ആഫ്രിക്കൻ നേതാക്കൾ യുക്രെയ്ൻ സന്ദർശിക്കുകയും അവിടെ അവർ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി കൂടികാഴ്ച നടത്തുകയും ചെയ്തു. 2014-ൽ മോസ്കോ പിടിച്ചെടുത്ത യുക്രെയ്നിലെ ക്രിമിയ ഉപദ്വീപുൾപ്പെടെയിൽ നിന്നുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാൻ സഹായിക്കണമെന്ന് അദ്ദേഹം ആഫ്രിക്കൻ നേതാക്കളോടു അഭ്യർത്ഥിച്ചു. നിരവധി പ്രദേശങ്ങളിൽ റഷ്യ മാരകമായ പോരാട്ടങ്ങൾ നടത്തുന്നതിനാൽ യുക്രെയ്ൻ പ്രത്യാക്രമണം ആരംഭിച്ചു. റഷ്യയുടെ അധിനിവേശത്തിനെതിരെ പോരാടുന്ന "ശക്തരും ധീരരുമായ സൈനികർ" എന്ന് വിശേഷിപ്പിച്ച് സൈനീകർക്ക് നന്ദി പറയാൻ സെലെൻസ്കി പല രാജ്യങ്ങളിലും ആഘോഷിക്കുന്ന ഫാദേഴ്‌സ് ഡേയെ അനുസ്മരിച്ചു. ഈ യുദ്ധം ചെയ്യുന്ന ഈ പിതാക്കൻമാർ മുൻനിരയിൽ നിന്ന് സുരക്ഷിതമായി മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 ജൂൺ 2023, 14:31