ഇസ്രായേലിൽ 11-ആം ആഴ്ചയും പ്രതിഷേധം തുടരുന്നു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഇസ്രായേലിനെ പിടികൂടിയ പ്രകടനങ്ങൾ ഇപ്പോൾ 11-ആം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. പ്രധാമന്ത്രി നെതന്യാഹുവിന്റെ തീരുമാനം ഇതുവരെ രാജ്യം കണ്ട ഏറ്റവും വൻപ്രതിഷേധ റാലികളിലേക്ക് നയിച്ചു. പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, പ്രതിഷേധങ്ങൾ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു. കൂടാതെ കോൾ-അപ്പ് ഓർഡറുകൾ ലംഘിക്കാൻ ചില സൈനിക റിസർവുകൾ ഭീഷണിപ്പെടുത്താൻ പോലും പ്രേരിപ്പിച്ചു. ഈ ആഴ്ച ആദ്യം, പ്രസിഡന്റ് ഐസക് ഹെർസോഗ് നിർദ്ദേശിച്ച മധ്യസ്ഥ നിർദ്ദേശം പ്രധാനമന്ത്രി നെതന്യാഹു നിരസിക്കുകയും വിവാദമായ നീതി ന്യായ പരിഷ്കാര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രതിജ്ഞയെടുക്കുകയും ചെയ്തു.
അഴിമതി ആരോപണങ്ങളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന് വ്യക്തിപരമായ താൽപര്യങ്ങളാണുള്ളതെന്ന് വിമർശകർ അഭിപ്രായപ്പെടുന്നു. പ്രധാനമന്ത്രി നെതന്യാഹു നടപ്പിലാക്കൻ ഉദ്ദേശിക്കുന്ന നവീകരണ പദ്ധതികൾ നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തുമെന്നും സമൂഹത്തിൽ വിടവുകൾ വർദ്ധിപ്പിക്കുമെന്നും പ്രതിഷേധക്കാർ വാദിക്കുന്നു. പരിഷ്‌കാരങ്ങൾ വിജയിച്ചാൽ, സുപ്രീം കോടതി വിധികളെ മറികടക്കാനും എല്ലാ ജുഡീഷ്യൽ നിയമനങ്ങളും തീരുമാനിക്കാനുമുള്ള അധികാരം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ വലതുപക്ഷ സർക്കാരിനും ലഭിക്കും.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: