തിരയുക

മോൺസിഞ്ഞോർ യാനുഷ് ഉർബൻചിക്ക് (Msgr. Janusz S. Urbańczyk)യുറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനും ആയുള്ള സംഘടന (OSCE) ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര സംഘടനകളിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരംനിരീക്ഷകൻ മോൺസിഞ്ഞോർ യാനുഷ് ഉർബൻചിക്ക് (Msgr. Janusz S. Urbańczyk)യുറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനും ആയുള്ള സംഘടന (OSCE) ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര സംഘടനകളിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരംനിരീക്ഷകൻ 

മതപരമായ അസഹിഷ്ണുതയുടെ ആധിക്യം - പരിശുദ്ധസിംഹാസനത്തിൻറെ ആശങ്ക!

പോളണ്ടിലെ വർസ്വാ പട്ടണത്തിൽ മാനവമാനത്തെ അധികരിച്ച് സെപ്റ്റംബർ 28,29 തീയതികളിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ മോൺസിഞ്ഞോർ യാനുഷ് ഉർബൻചിക്ക്.യഹൂദവിരുദ്ധതയും ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കും ഏതിരായ അസഹിഷ്ണുതയും മുമ്പും ഉണ്ടായിരുന്നെങ്കിലും ഈ ഇൻറെർനെറ്റ് യുഗം പ്രത്യേകിച്ച്, സാമൂഹ്യമാദ്ധ്യമങ്ങളുടെ വ്യാപകമായ ഉപയോഗം അത് നാടകീയമാംവിധം വർദ്ധമാനമാക്കിയിരിക്കയാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രൈസ്തവർ, മുസ്ലീംങ്ങൾ, ഇതര മതസ്ഥർ എന്നിവർക്കെതിരായ അസഹിഷ്ണുതയും വിവേചനവും വർദ്ധമാനമായിക്കൊണ്ടിരിക്കയാണെന്ന് യുറോപ്പിൻറെ സുരക്ഷിതത്വത്തിനും സഹകരണത്തിനും ആയുള്ള സംഘടന (OSCE) ഉൾപ്പെടെയുള്ള വിവിധ അന്താരാഷ്ട്ര സംഘടനകളിൽ പരിശുദ്ധസിംഹാസനത്തിൻറെ സ്ഥിരംനിരീക്ഷകനായ മോൺസിഞ്ഞോർ യാനുഷ് ഉർബൻചിക്ക്.

പോളണ്ടിലെ വർസ്വാ പട്ടണത്തിൽ മാനവമാനത്തെ അധികരിച്ച് സെപ്റ്റംബർ 28,29 തീയതികളിൽ സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യഹൂദവിരുദ്ധത, മുൻവിധി തുടങ്ങിയവയാണ് ഈ അവസ്ഥയ്ക്കു കാരണമെന്നും മോൺസിഞ്ഞോർ ഉർബൻചിക്ക് വിശദീരീച്ചു.

ക്രൈസ്തവർ ഭൂരിപക്ഷമുള്ള ഇടങ്ങളിൽ പോലും ക്രൈസ്തവർക്കെതിരെ ആക്രമണം നടക്കുന്നുവെന്നത് ന്യൂനപക്ഷങ്ങൾ മാത്രമാണ് അസഹിഷ്ണുതയ്ക്കും വിവേചനത്തിനും ഇരകളാകുന്നതെന്ന തെറ്റായ അനുമാനത്തെ ഖണ്ഡിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

യഹൂദ ആരാധനാലയങ്ങളായ സിനഗോഗുകൾ, ക്രൈസ്തവദേവാലയങ്ങൾ മുസ്ലീംപള്ളകൾ എന്നിവയുടെ നേർക്കുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതിൽ പരിശുദ്ധസിംഹാസനത്തിന് ആശങ്കയുണ്ടെന്ന് വെളിപ്പെടുത്തിയ മോൺസിഞ്ഞോർ ഉർബൻചിക്ക് ആരാധനാലയങ്ങൾക്കു നേരെയുള്ള ആക്രമണം അക്ഷരാർത്ഥത്തിലും അരൂപിയിലും ചിന്താസ്വാതന്ത്ര്യത്തിനും മനസാക്ഷിസ്വാതന്ത്ര്യത്തിനും, മതസ്വാതന്ത്ര്യത്തിനും, അല്ലെങ്കിൽ, വിശ്വാസ സ്വാതന്ത്ര്യത്തിനും എതിരാണെന്ന് പ്രസ്താവിച്ചു.

യഹൂദവിരുദ്ധതയും ക്രൈസ്തവർക്കും മുസ്ലീങ്ങൾക്കും ഏതിരായ അസഹിഷ്ണുതയും മുമ്പും ഉണ്ടായിരുന്നെങ്കിലും ഈ ഇൻറെർനെറ്റ് യുഗം പ്രത്യേകിച്ച്, സാമൂഹ്യമാദ്ധ്യമങ്ങളുടെ വ്യാപകമായ ഉപയോഗം അത് നാടകീയമാംവിധം വർദ്ധമാനമാക്കിയിരിക്കയാണെന്ന വസ്തുത ചൂണ്ടിക്കാട്ടുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 ഒക്‌ടോബർ 2022, 12:37