തിരയുക

വരണ്ടുണങ്ങുന്ന സൊമാലിയ വരണ്ടുണങ്ങുന്ന സൊമാലിയ   (AFP or licensors)

ബിഷപ്പ് ജോർജൊ ബെർത്തിൻ: സൊമാലിയ പട്ടിണിദുരന്ത ഭീഷണിയിൽ!

സൊമാലിയയിൽ നാല്പതു വർഷത്തിനിടെ ഉണ്ടായ ഏറ്റവും കടുത്ത വരൾച്ചയാണ് പട്ടിണി ഭാഷണിക്ക് മുഖ്യ കാരണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കിഴക്കെ ആഫ്രിക്കൻ നാടായ സൊമാലിയായിൽ പട്ടിണിയവസ്ഥ രൂക്ഷമായിക്കൊണ്ടിരിക്കയാണെന്ന് അന്നാട്ടിലെ ഏക കത്തോലിക്കാ രൂപതയായ മൊഗദിഷുവിൻറെ അപ്പൊസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജോർജൊ ബെർത്തിൻ.

നാലുപതിറ്റാണ്ടിനുള്ളിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന ഏറ്റവും കടുത്ത വരൾച്ചയാണ് ഭക്ഷ്യക്ഷാമം രൂക്ഷമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വിശദീകരിക്കുന്നു.സ്ഥിതി വഷളായിരിക്കുന്ന അവസ്ഥയിൽ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് മാനവിക സഹായമെത്തിക്കുന്നതിന് സഭ സജീവമായി പരിശ്രമിക്കുന്നുണ്ടെന്ന് ബിഷപ്പ് ബെർത്തിൻ വെളിപ്പെടുത്തി. കന്നുകാലി വളർത്തലും കൃഷിയും ഉപജീവനമാർഗ്ഗമാക്കിയിരിക്കുന്ന അർദ്ധ-നാടോടി വർഗ്ഗക്കാരായ ജനങ്ങളാണ് വരൾച്ചയുടെ തിക്തഫലം ആദ്യം അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അഭയാർത്ഥികളുടെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന ഐക്യരാഷ്ട്രസഭയുടെ വിഭാഗമായ യുൻ ഹൈകമ്മീഷണർ- യുഎൻഎച്ച്സിആർ (UNHCR), നോർവ്വെയുടെ അഭയാർത്ഥി സമിതി-എൻ ആർ സി (NRC) എന്നിവയുടെ ഒരു കണക്കനുസരിച്ച് ഇക്കൊല്ലത്തെ കടുത്ത വരൾച്ച മൂലം സൊമാലിയയ്ക്കത്തുതന്നെ സ്വന്തം വീടും സ്ഥലവും വിട്ടു അന്യയിടങ്ങളിലേക്കു മറേണ്ടിവന്നിട്ടുള്ളവരുടെ സംഖ്യ 755000-ൽപ്പരം ആണ്. 2021 മുതൽ ഇങ്ങോട്ടുള്ള കണക്കനുസരിച്ച് ഇവരുടെ എണ്ണം പത്തുലക്ഷമാണ്.

വരൾച്ചയുടെ ഫലമായ കടുത്തഭക്ഷ്യക്ഷാമം 50 ലക്ഷം മുതൽ 70 ലക്ഷം വരെയാളുകളെ ബാധിക്കുമെന്ന് എൻ ആർ സിയുടെ സൊമാലിയായിലെ മേധാവി മൊഹമ്മദ് അബ്ദി ആശങ്ക പ്രകടിപ്പിച്ചു. പട്ടിണി അന്നാടിനെ മുഴുവൻ വേട്ടയാടുകയാണെന്നും ഇനിയും വൈകുന്നതിനു മുമ്പ് സാമ്പത്തിക സഹായം വദ്ധിപ്പിക്കേണ്ടത് അടിയന്തിരാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 August 2022, 12:08