തിരയുക

ഞായറാഴ്ച നചന്ന ലിസയുടെ സംസ്കാര ചടങ്ങിൽ വിലപിക്കുന്ന ബന്ധുമിത്രങ്ങൾ. ഞായറാഴ്ച നചന്ന ലിസയുടെ സംസ്കാര ചടങ്ങിൽ വിലപിക്കുന്ന ബന്ധുമിത്രങ്ങൾ. 

യുക്രെയ്ൻ: ഏറ്റവും ദുർബ്ബലരായവരെ ആക്രമിക്കുന്ന പോരാട്ടം തുടരുന്നു

കിഴക്കൻ യുക്രെയ്‌നിൽ റഷ്യയുടെ പോരാട്ടം അതിശക്തമായി തുടരുന്നു. യുദ്ധത്തിന്റെ ഈ ഭീകരതയെ വെളിപ്പെടുന്ന വിധത്തിലായിരുന്നു ഡൗൺ സിൻഡ്രോം ബാധിച്ച ഒരു കുട്ടിയെ യുക്രെയിൻ അടക്കം ചെയ്‌ത സംഭവം. ഇത് യുക്രെയ്ന് വേണ്ടി പാപ്പാ എല്ലാ ഞായറാഴ്ച്ചകളിലും തുടർച്ചയായി അഭ്യർത്ഥിക്കുന്നതിന്റെ ഗൗരവത്തെ കൂടുതൽ അർത്ഥപൂർണ്ണമാക്കുന്നു.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

കിഴക്കൻ നഗരമായ സ്ലോവിയൻസ്‌കിന് സമീപം യുക്രേനിയൻ MI-17 ഹെലികോപ്റ്ററും, ഖാർകിവ് മേഖലയിൽ SU-25 വിമാനവും റഷ്യൻ സൈന്യം വെടിവെച്ചതായി റഷ്യ അറിയിച്ചു. നാറ്റോ സൈനിക സഖ്യ രാജ്യങ്ങൾ യുക്രെയ്‌ന് നൽകിയ ഹാർപൂൺ കപ്പൽവേധ മിസൈലുകൾ സംഭരിച്ചിരുന്ന തുറമുഖ നഗരമായ ഒഡെസയിലെ ഡിപ്പോ റഷ്യൻ മിസൈലുകൾ തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നിരുന്നാലും, ഈ അവകാശവാദങ്ങളുടെ ഒരു സ്വതന്ത്ര പരിശോധനയും ഉണ്ടായിരുന്നില്ല. ഫെബ്രുവരിയിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം ഏകദേശം 50,000 സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തതോടെ റഷ്യയും സൈനിക തിരിച്ചടി നേരിട്ടതായി ബ്രിട്ടീഷ് പ്രതിരോധ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. അതേ സമയം, ഞായറാഴ്ച യുക്രെയ്‌ൻ മറ്റൊരു ദുരന്തവും ഏൽക്കേണ്ടി വന്നു വടക്കൻ ഗ്രീസിൽ തീപിടുത്തത്തിൽ തകർന്ന് പൊട്ടിത്തെറിച്ച യുദ്ധോപകരണങ്ങൾ കൊണ്ടുപോകുന്ന ചരക്ക് വിമാനത്തിലെ എട്ട് ജീവനക്കാരും യുക്രേനിയക്കാരായിരുന്നു. ഈ അപകടത്തിൽ എട്ടുപേരും കൊല്ലപ്പെട്ടു. സെർബിയയിൽ നിന്ന് ബംഗ്ലാദേശിലേക്കുള്ള

മോർട്ടാർ ഷെല്ലുകളും പരിശീലന ഷെല്ലുകളും ഉൾപ്പെടെ 11.5 ടൺ സൈനിക ഉൽപ്പന്നങ്ങളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കിഴക്കൻ നഗരമായ ഡിനിപ്രോയിലെ ഒരു വ്യാവസായിക സ്ഥലത്തിൽ വെള്ളിയാഴ്ച റഷ്യൻ മിസൈലുകൾ പതിച്ചതിനെത്തുടർന്ന് അവിടെ തീ പിടിച്ചു. 38 മണിക്കൂറിന് ശേഷം 90 അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചതായി അധികൃതർ പറഞ്ഞു.

ഇരകളാക്കപ്പെടുന്ന പൗരന്മാർ

മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. എന്നാൽ ആക്രമണത്തിനിടെ കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ച ഓർത്തിരിക്കേണ്ട ഒരേയൊരു രക്തച്ചൊരിച്ചിൽ ഇത് മാത്രമല്ല. വാരാന്ത്യത്തിൽ മധ്യ യുക്രെയ്നിലെ ചരിത്ര നഗരമായ വിന്നിത്സയിൽ റഷ്യൻ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 23 പേരിൽ ഡൗൺ സിൻഡ്രോം ബാധിച്ച 4 വയസ്സുകാരി ലിസ ദിമിട്രിയേവയും ഉൾപ്പെടുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു.

"സണ്ണി ഫ്ലവർ" എന്ന് നാട്ടുകാർ ആ  പിഞ്ചുകുഞ്ഞിനെ വിളിച്ചിരുന്നത് പോലെ ലിസി ആത്മാവിശ്വാസത്തോടെ  അവളുടെ കുഞ്ഞ് വണ്ടി യുക്രെയ്ൻ പാർക്കിലൂടെ അവളുടെ അമ്മയോടൊപ്പം തള്ളി കയറ്റുകയായിരുന്നു. അടുത്തുള്ള സ്പീച്ച് തെറാപ്പി സെന്ററിൽ നിന്ന് മടങ്ങിയെത്തിയ ലിസി ആദ്യ വാക്കുകൾ പഠിച്ചു വരികയായിരുന്നു. ഇടനാഴി വൃത്തിയാക്കാൻ അവൾ ഇഷ്ടപ്പെടുകയും അവിടെ കളിപ്പാട്ടങ്ങൾ സംഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്തു. ഒരു റോക്കറ്റ് അവളുടെ ജീവൻ അപഹരിക്കുന്നത് വരെ അവൾ എപ്പോഴും സന്തോഷവതിയായിരുന്നു. ഞായറാഴ്ചയായിരുന്നു ലിസയുടെ സംസ്കാരം.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 ജൂലൈ 2022, 13:42