തിരയുക

റഷ്യയുടെ ആക്രമണം; എവിടേക്കു പോകണം എന്തു ചെയ്യണം എന്നറിയാതെ ഉക്രൈനിലെ ജനം ! റഷ്യയുടെ ആക്രമണം; എവിടേക്കു പോകണം എന്തു ചെയ്യണം എന്നറിയാതെ ഉക്രൈനിലെ ജനം ! 

ഉക്രൈയിനിലെ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കയാണെന്ന് യുണിസെഫ്!

1 കോടി 57 ലക്ഷത്തിലേറെ ആളുകൾക്ക് സഹായം ആവശ്യമുണ്ടെന്നും ഇവരിൽ 30 ലക്ഷവും കുഞ്ഞുങ്ങളാണെന്നും യൂണിസെഫ് വെളിപ്പെടുത്തുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രൈയിനിൽ 30 ലക്ഷം കുട്ടികൾക്ക് മാനവിക സഹായം ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF).

ഉക്രൈയിനിലെ മാനവികാവസ്ഥ വഷളായിക്കൊണ്ടിരിക്കയാണെന്നും അന്നാട്ടിൽ 1 കോടി 57 ലക്ഷത്തിലേറെ ആളുകൾക്ക് സഹായം ആവശ്യമുണ്ടെന്നും ഇവരിൽ 30 ലക്ഷവും കുഞ്ഞുങ്ങളാണെന്നും ഈ സംഘടന വ്യക്തമാക്കുന്നു.

റഷ്യ ഉക്രൈയിനു നേർക്ക് കഴിഞ്ഞ ഫെബ്രുവരി 24 മുതൽ നടത്തിവരുന്ന യുദ്ധത്തിൽ അന്നാട്ടിലെ 164 ആരോഗ്യസേവന കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് യുണിസെഫ് വെളിപ്പെടുത്തി.

1 കോടി 80 ലക്ഷം ഡോളറിൻറെ, ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച്, 138 കോടിയിൽപ്പരം രൂപയുടെ അടിയന്തിരസഹായം ഈ സംഘടന ഏപ്രിൽ 26 വരെ അന്നാട്ടിലെത്തിച്ചിട്ടുണ്ട്.

ഭക്ഷ്യവസ്തുക്കൾ, വസ്ത്രം, ഔഷധങ്ങൾ തുടങ്ങിയവയുൾപ്പെടുന്ന ഈ സഹായവുമായ 200 ലേറെ വലിയ ചരക്കുവാഹനങ്ങളാണ് അന്നാട്ടിലെത്തിയത്.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 മേയ് 2022, 12:39