തിരയുക

ഉക്രയിനിലെ ഖാർകിവിൽ റഷ്യയുട ബോംബാക്രമണത്തിൽ തകർന്ന ഒരു വിദ്യാലയം ഉക്രയിനിലെ ഖാർകിവിൽ റഷ്യയുട ബോംബാക്രമണത്തിൽ തകർന്ന ഒരു വിദ്യാലയം  

ഉക്രയിനിൽ തൊള്ളായിരത്തോളം വിദ്യാലയങ്ങൾ തകർക്കപ്പെട്ടു!

കടിഞ്ഞാൺ കൈവിട്ടുപോയ യുദ്ധം വിദ്യാലയങ്ങളും ബാലവാടികളും വിവേചനരഹിതമായി തകർക്കുന്നത് സഹിക്കാനാകുന്നില്ലെന്ന്ന് കുട്ടികളെ രക്ഷിക്കൂ എന്ന സംഘടനയുടെ ഉക്രൈനിലെ ഘടകത്തിൻറെ മേധാവി പേത്തെ വ്വാൽസ് .

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രൈയിൻ യുദ്ധം അന്നാട്ടിൽ ഇപ്പോഴുള്ള 55 ലക്ഷം കുട്ടികളുടെ വിദ്യഭ്യാസത്തിന് വിഘാതം സൃഷ്ടിച്ചിരിക്കുന്നുവെന്ന് “സേവ് ദ് ചിൽറൻ” (Save the Children) – “കുട്ടികളെ രക്ഷിക്കൂ”  എന്ന അന്താരാഷ്ട്ര സംഘടന വെളിപ്പെടുത്തുന്നു.

അന്നാട്ടിൽ റഷ്യ യുദ്ധം ആരംഭിച്ച ഫെബ്രുവരി 24 മുതൽ അനുദിനം ശരാശരി 20-ലേറെ വിദ്യാലയങ്ങൾ ആക്രമിക്കപ്പെടുന്നുണ്ടെന്ന് ഈ സംഘടന പറയുന്നു.

ഇതുവരെ അന്നാട്ടിൽ 869 വിദ്യാലയങ്ങൾ ഭാഗികമായും 83 എണ്ണം പൂർണ്ണമായും തകർക്കപ്പെട്ടതായി സേവ് ദ ചിൽറൻ വെളിപ്പെടുത്തുന്നു.

4 ലക്ഷം കുട്ടികളുണ്ടായിരുന്ന കിഴക്കെ ഉക്രയിനിൽ 43 ശതമാനം വിദ്യാലയങ്ങൾ ആക്രമിക്കപ്പെടുകയും ഖാർകിവിൽ 50 വദ്യാലയങ്ങൾ ബോംബാക്രമണത്തിൽ തകരുകയും ചെയ്തു.

കടിഞ്ഞാൺ കൈവിട്ടുപോയ ഈ യുദ്ധം വിദ്യാലയങ്ങളും ബാലവാടികളും വിവേചനരഹിതമായി തകർക്കുന്നത് അസഹനീയമാണെന്ന് ഈ സംഘടനയുടെ ഉക്രൈനിലെ ഘടകത്തിൻറെ മേധാവി പേത്തെ വ്വാൽസ് പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 ഏപ്രിൽ 2022, 14:30