തിരയുക

ഉക്രയിനിലെ ഒക്മദെത്തിലെ ഒരു ബാലരോഗാശുപത്രിയിലെ ഭൂഗർഭ അറയിൽ രോഗികളായ കുട്ടികൾ "യുദ്ധം നിറുത്തൂ" എന്ന് എഴുതിയ കടലാസുമായി ഉക്രയിനിലെ ഒക്മദെത്തിലെ ഒരു ബാലരോഗാശുപത്രിയിലെ ഭൂഗർഭ അറയിൽ രോഗികളായ കുട്ടികൾ "യുദ്ധം നിറുത്തൂ" എന്ന് എഴുതിയ കടലാസുമായി  

ജീവകാരുണ്യസഹായമെത്തിക്കുന്നതിന് വെടിനിറുത്തണമെന്ന് യുണിസെഫ്!

നാൾക്കുനാൾ വഷളാകുന്ന ഉക്രയിൻ യുദ്ധം . ഫെബ്രുവരി 24-ന് റഷ്യ ഉക്രയിനിൽ ആരംഭിച്ച പടയോട്ടം കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുകയും പൗരന്മാരുൾപ്പടെയുള്ള അനേകരുടെ ജീവനെടുക്കുകയും അനേകരെ അഭയാർത്ഥികളാക്കുകയും ചെയ്തിരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഉക്രയിനിൽ യുദ്ധം മൂലം കുട്ടികളുടെ അവസ്ഥ അനുദിനം വഷളായിക്കൊണ്ടിരിക്കയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF).

ആകയാൽ, ജീവകാരുണ്യസഹായം എത്തിക്കുന്നതിനു വേണ്ടി സൈനിക നടപടികൾ തല്ക്കാലമായിട്ടെങ്കിലും നിറുത്തിവയ്ക്കണമെന്ന് ഈ സംഘടന അഭ്യർത്ഥിക്കുന്നു.

ആശുപത്രികളും വിദ്യാലയങ്ങളും ജനവാസകേന്ദ്രങ്ങളും ജലവിതരണസംവിധാനങ്ങളുമെല്ലാം ആക്രമിക്കപ്പെടുന്ന വിവരങ്ങളാണ് എത്തുന്നതെന്നും യുണിസെഫ് വെളിപ്പെടുത്തുന്നു.

പൗരന്മാർക്കും പൗരജീവിത സംവിധാനങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുകയും കുട്ടികൾ ആക്രമിക്കപ്പെടാതിരിക്കുന്നതിന് നൈയമിക ധാർമ്മിക വ്യവസ്ഥകൾ പാലിക്കുകയും ചെയ്യണമെന്ന് ഈ സംഘടന പോരാട്ടത്തിലേർപ്പെട്ടിരിക്കുന്നവരോട് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നു.

അവിടെ കുഞ്ഞുങ്ങൾ മരിച്ചുവീഴുകയും അവർക്ക് പരിക്കേൽക്കുകയും ചെയ്യുന്നുണ്ടെന്നും ചുറ്റും നടക്കുന്ന ആക്രമണങ്ങൾ അവർക്ക് മാനസികാഘാതമേല്പിക്കുന്നുണ്ടെന്നും യുണിസെഫ് വെളിപ്പെടുത്തുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

01 മാർച്ച് 2022, 14:04