തിരയുക

യുദ്ധക്കെടുതിയിൽ നിന്നും രക്ഷപ്പെട്ട യമനിലെ  കുട്ടികൾ യുദ്ധക്കെടുതിയിൽ നിന്നും രക്ഷപ്പെട്ട യമനിലെ കുട്ടികൾ  

കുട്ടികളുടെ സഹനങ്ങൾ അവസാനിപ്പിക്കണം

കുട്ടികളുടെ നേർക്കുള്ള യുദ്ധമവസാനിപ്പിക്കാൻ "കുട്ടികളെ രക്ഷിക്കുക" എന്ന സംഘടന (SAVE THE CHILDREN) പ്രചാരണം നടത്തി .

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

യുദ്ധം  തടയുക എന്ന്   പ്രതീകാത്മക ചിഹ്നമായി ഉയർത്തുന്ന കൈയുടെ  രൂപവുമായി  കുട്ടികൾ ഉഗാണ്ടയിൽ നിന്ന് റോമാ നഗരം വരെ പല സ്ഥലങ്ങൾ കറങ്ങി നടത്തിയ പ്രചരണത്തിന്‍റെ ഭാഗമായി  കൊളോസയത്തിന്‍റെ മുന്നിൽ 100 ഓളം കുട്ടികൾ ഫ്ലാഷ് മൊബ് പ്രകടനം നടത്തി.

"കുട്ടികളെ രക്ഷിക്കുക"  സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് യമൻ, സിറിയാ, അഫ്ഗാനിസ്ഥാൻ, ഇറാക്ക്, നൈജീരിയാ തുടങ്ങിയ രാജ്യങ്ങളിൽ കുട്ടികളാണ് ബോംബുകളുടെയും, സ്പോടനങ്ങളുടെയും  പ്രധാന ഇരകൾ.  ഈ ആക്രമണങ്ങൾക്കു ഇരയായ കുട്ടികൾ വീണ്ടും ജീവനിലേക്കു തിരിച്ചു വരുമ്പോഴും അവരിലുള്ള മാരകമായ മുറിവുകൾ, അംഗഭേദങ്ങൾ, പൊള്ളലുകൾ തുടങ്ങിയവ ശാരീരികമായും   മാനസികമായും ജീവിതാവസാനംവരെ അവരെ  ബാധിക്കുന്നു.

2019 ന്‍റെ  ഈ നാലുമാസത്തിൽ തന്നെ  400 കുട്ടികളെങ്കിലും യമനിൽ  കൊല്ലപ്പെടുകയോ മാരകമായ പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ട് . സൗദി നയിക്കുന്ന സഖ്യം നടത്തിയത് 19000 ആകാശ ആക്രമണങ്ങളാണ്. യുദ്ധത്തിന്‍റെ തുടക്കം മുതൽ ഇതുവരെ ഏതാണ്ട് 6500 കുട്ടികൾ കൊല്ലപ്പെടുകയോ മുറിവേൽക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇറ്റലിയിൽ നിന്നുള്ള ആയുധങ്ങൾ ഉപയോഗിച്ച് കുട്ടികളുടെമേൽ നടത്തുന്ന ഈ ആക്രമണങ്ങൾ തടയാൻ ഒരു ഓൺ ലൈൻ പ്രചാരണം www.savethechildren.it/StopArmi എന്ന ലിങ്കില്‍ നടത്തുന്നുണ്ട്. ഈ ലിങ്കില്‍ ഏതാണ്ട് 80000  പേര്‍ അംഗങ്ങളായിട്ടുമുണ്ട്.

സിറിയയിൽ  നടന്നു വരുന്ന യുദ്ധങ്ങളാൽ 14000  കുട്ടികളും, അഫ്‌ഗാനിസ്ഥാനിൽ 3200 കുട്ടികളും, നൈജീരിയയിൽ പകുതിയിൽ അധികം കുട്ടികളെയും ബാധിച്ചിട്ടുണ്ടെന്ന് "കുട്ടികളെ രക്ഷിക്കുക" എന്ന സംഘടനയുടെ റിപോർട്ടുകൾ കാണിക്കുന്നു.

അന്തർദേശീയ നിയമങ്ങൾ കുട്ടികളുടെ സംരക്ഷണം നമ്മുടെ കടമയാണെന്ന് വളരെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. എങ്കിലും ബോംബുകളും, സ്പോടനവസ്തുക്കളും അവരെ കൊന്നൊടുക്കുകയും, ഭയപ്പെടുത്തുകയും ചെയ്യുന്നു, അതിനാൽ ആയുധധാരികളായ സംഘങ്ങളും ഗവണ്മെന്‍റുകളും അടിയന്തരമായി  ഇത്തരം ആയുധങ്ങളുടെ ഉപയോഗം നിറുത്തലാക്കാനും സ്കൂളുകളും, ആശുപത്രികളും ആക്രമിക്കുന്നത് നിർത്തുകയും വേണമെന്ന് "കുട്ടികളെ രക്ഷിക്കുക"  സംഘടനയുടെ ജനറല്‍ മാനേജരായ വലേറിയോ നേരി അഭിപ്രായപ്പെട്ടു.

കുട്ടികളുടെ സഹനങ്ങൾ അവസാനിപ്പിക്കാൻ "കുട്ടികളെ രക്ഷിക്കുക"  സംഘടനയുടെ ഒരു ആഗോള പ്രചാരണ യത്നമാണ് "കുട്ടികളുടെനേർക്കുള്ള യുദ്ധമവസാനിപ്പിക്കുക" എന്നപേരിൽ നടത്തുന്നത്.  സാമ്പത്തീക സഹായത്തിനായി 45533 എന്ന നമ്പറിൽ ഇറ്റലിയിലെ എല്ലാ ഫോണുകളിൽ  നിന്നും വിളിച്ച് സംഭാവന നൽകാനും സംവിധാനങ്ങൾ ചെയ്തിട്ടുണ്ട്. ഈ നമ്പർ  സെപ്റ്റംബർ 30 വരെ നിലവിലുണ്ടാകും.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2019, 09:59