ഭീകരവാദത്തെ നിർമ്മൂലനം ചെയ്യണം
സി.റൂബിനി സി.റ്റി.സി
ഏപ്രിൽ ഇരുപത്തിയൊന്നാം തിയതി ഉയിർപ്പ്ത്തിരുനാളില്‍ ശ്രീലങ്കയിൽ മൂന്ന് ദേവാലയങ്ങളും, രണ്ട് ആഡംബര ഹോട്ടലുകളും ബോംബാക്രമണത്തിനിരയാക്കപ്പെട്ടു. ബോംബാക്രമണത്തിൽ 250 പേർ കൊല്ലപ്പെട്ടു. മെയ് 21 ആം തിയതി ഈ ദുരന്തം നടന്ന് ഒരു മാസം പൂർത്തിയാക്കുന്നവസരത്തിൽ ഭീകരവാദത്തെ അപലപിക്കുക മാത്രമല്ല അതിനെ വേരോടെ നശിപ്പിക്കുകയും, പിഴുതെറിയുകയും ചെയ്യണമെന്ന് എന്ന് കൊളംബോയിലെ അപ്പസ്തോലിക് നുൺഷ്യോ മോണ്‍. പിയറേ വെളിപ്പെടുത്തി. ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് മെയ് 21 ആം തിയതി എല്ലാ ദേവാലയങ്ങളിലും പ്രാർത്ഥനകൾ നടത്തപ്പെട്ടു. ദിവ്യബലി മദ്ധ്യേ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ട എല്ലാവരെയും വിശുദ്ധരായാണ് കാണുന്നതെന്ന് കൊളംബോ മെത്രാപ്പോലിത്താ കർദിനാൾ രഞ്ജിത്ത് അഭിപ്രായപ്പെട്ടു. 2004 ല്‍ തെക്കുകിഴക്കൻ ഏഷ്യയിലുണ്ടായ സുനാമി ദുരന്തത്തിൽ 40,000 പേരാണ് ശ്രീലങ്കയിൽ കൊല്ലപ്പെട്ടത്. 2009 ല്‍ തമിഴ് വിഘടനവാദികളുമായുള്ള ചെയ്യാൻ നടന്ന ആഭ്യന്തരയുദ്ധത്തിൽ 60,000 ജനങ്ങളുടെ ജീവൻ ബലിയാക്കപ്പെട്ടു. ഇപ്പോൾ ശ്രീലങ്കയിൽ നടന്ന ഈ ബോംബാക്രമണം ശ്രീലങ്ക നാടിന്‍റെ ചരിത്രത്തിൽ കറുത്ത അടയാളങ്ങള്‍ സൃഷ്ടിച്ചതായി വാർത്തകൾ വ്യക്തമാക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: