പശ്ചിമ ആഫ്രിക്കയിലും ദേവാലയങ്ങൾക്ക് നേരെയുള്ള ആക്രമണം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍
ദേവാലയ ആക്രമണത്തിന് മുമ്പ് നഗരത്തിലെത്തി വെടിവയ്പ്പ് നടത്തിയ ശേഷമാണ് ദേവാലയത്തിന് നേരെ ആക്രമണം ഉണ്ടായതെന്നും ഈ ആക്രമണത്താല്‍ നഗരവും നഗരവാസികളും പരിഭ്രമത്താല്‍ വീടുകളിൽ തന്നം കഴിയുന്നുവെന്നും ടാബ്ലോ നഗര മേയർ ഔസ്മാനേ സോംഗ അറിയിച്ചു.
ബർക്കീനാ ഫാസോയിലെ ജനങ്ങൾ നിരന്തരമുണ്ടാകുന്ന ഭീകരാക്രമണത്തിൽ ഇരയാക്കപ്പെടുന്നവരാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ജിഹാദിസ്റ്റ്, അൽ ക്വെയ്താ ഭീകര ആക്രമണ സംഘടനകള്‍ തുടർച്ചയായി ആക്രമണം നടത്തുന്നതായി കത്തോലിക്കാ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഞായറാഴ്ച നടന്ന ആക്രമണം ദേവാലയങ്ങൾക്ക് നേരെ നടത്തപ്പെട്ട രണ്ടാമത്തെ ആക്രമണമാണ്.കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഒരു ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. കൂടാതെ പ്രൊട്ടസ്റ്റ്ന്‍റ് ദേവാലയത്തിൽ അതേ മാസം നടന്ന മറ്റൊരു ആക്രമണത്തിൽ ഒരു പാസ്റ്റർ ഉൾപ്പെടെ ആറുപേർ തന്നെ വധിക്കപ്പെടുകയും ചെയ്തു. 8 പേരുടെ ജീവൻ അപഹരിച്ച മറ്റൊരു ആക്രമണം ടർക്കിഷ് റസ്റ്റോറന്‍റിലുമുണ്ടായി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: