സ്‌ഫോടനത്തിൽ  കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കപ്പെടുന്നു സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിക്കപ്പെടുന്നു  

കൊളോമ്പോയിൽ വീണ്ടും ബോംബ് സ്ഫോടനം

ഏപ്രിൽ 22 ആം തിയതി,തിങ്കളാഴ്ച്ച വീണ്ടും കൊളോമ്പോയിൽ വിശുദ്ധ അന്തോണിസിന്‍റെ നാമത്തിലുള്ള ദേവാലയത്തിനു മുന്നിൽ സ്ഫോടനമുണ്ടായി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ സിറ്റി

ഒരു വാനിനുള്ളിൽ സ്ഥാപിച്ചിരുന്ന ബോംബ്, ബോംബുസ്‌ക്വാഡ്  നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടയിലാണ് സ്ഫോടനമുണ്ടായത്. എന്നാൽ ആർക്കും അപകടമുണ്ടായില്ല. ഇത് കൂടാതെ തലസ്ഥാനത്തുള്ള പ്രധാന ബസ് സ്റ്റേഷനിൽ നിന്നും 89 ഓളം സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഈസ്റ്റർദിനത്തിൽ ശ്രീലങ്കയിൽ വിവിധ സ്ഥലങ്ങളിൽ പ്രാദേശിക തീവ്ര ഇസ്ലാമിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.റ്റി.ജെ.) നടത്തിയ അക്രമണങ്ങളിൽ 310 ഓളം പേര്‍ മരിക്കുകയും 500 ഓളം പേർക്ക് പരുക്കുപറ്റുകയും  ചെയ്തിരുന്നു.  2009 ൽ   ആഭ്യന്തരയുദ്ധം കഴിഞ്ഞതിനു ശേഷമുണ്ടായ ഏറ്റവും വലിയ സ്പോടനപരമ്പരയായിരുന്നു ഈസ്റ്റർ ദിനത്തിൽ സംഭവിച്ചത്. ശ്രീലങ്കയിൽ ഏപ്രിൽ 21 ആം തിയതി മുതൽ  അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 April 2019, 15:07