Let's walk together - the logo of Papal visit to Romania Let's walk together - the logo of Papal visit to Romania 

റൊമേനിയ അപ്പസ്തോലിക സന്ദര്‍ശനം

മെയ് 31, വെള്ളിയാഴ്ച മതുല്‍ ജൂണ്‍ 2, ഞായറാഴ്ചവരെയാണ് സന്ദര്‍ശനം. "മാതൃസംരക്ഷണയില്‍ നമുക്ക് ഒരുമിച്ചു നടക്കാം."

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

പാപ്പാ ഫ്രാന്‍സിസിന്‍റെ ആസന്നമാകുന്ന റൊമേനിയ അപ്പസ്തോലികയാത്രയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.  

കത്തോലിക്കരും ഓര്‍ത്തഡോക്സ് ക്രൈസ്തവരും
ഒരുമിച്ചു നടക്കുന്ന യാത്ര

മെയ് 31 വെള്ളിയാഴ്ച മതുല്‍ ജൂണ്‍ 2 ഞായറാഴ്ചവരെ മൂന്നു ദിവസങ്ങള്‍ നീളുന്നതാണ് കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റൊമേനിയയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക യാത്ര. “നമുക്ക് ഒരുമിച്ചു നടക്കാം,” എന്ന ആപ്തവാക്യവുമായിട്ടാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ 30- Ɔമത് രാജ്യാന്തര പര്യടനം. ബഹുഭൂരിപക്ഷം ഓര്‍ത്തഡോക്സ് ക്രൈസ്തവരുള്ള റൊമേനിയയില്‍ കത്തോലിക്കര്‍ 4 ശതമാനം ന്യൂനപക്ഷമായിരിക്കെ, ക്രിസ്തുവില്‍ ഒരുമിച്ച് കൈകോര്‍ത്തു നടക്കാം എന്നുതന്നെയാണ് ഈ ആപ്തവാക്യം അര്‍ത്ഥമാക്കുന്നത്.

“ദൈവമാതാവിന്‍റെ തോട്ട”മായ റൊമേനിയ
റൊമേനിയന്‍ ജനതയ്ക്ക് പരിശുദ്ധകന്യകാനാഥയോടുള്ള പ്രത്യേക വണക്കം സ്ഫുരിപ്പിക്കുന്നതാണ് മറിയത്തൊടൊപ്പമുള്ള ഈ അപ്പസ്തോലികയാത്ര. “ദൈവമാതാവിന്‍റെ തോട്ട”മെന്ന് (Garden of Mother of God) റൊമേനിയന്‍ വിശ്വാസികള്‍ തങ്ങളുടെ രാജ്യത്തെ വിശേഷിപ്പിക്കാറുണ്ട്. പാപ്പാ ഫ്രാന്‍സിസിന്‍റെ ഈ പ്രേഷിതയാത്രയുടെ പ്രധാന സ്ഥാനങ്ങള്‍ റൊമേനിയയിലെ ശ്രദ്ധേയമായ മേരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളും അവിടങ്ങളിലെ വിശ്വാസികളുമാണ്.

വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍റെ കാലടികള്‍
1999-ല്‍ റൊമേനിയ സന്ദര്‍ശിച്ച വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ കാലടിപ്പാടുകള്‍ പിന്‍തുടര്‍ന്നും, ആ സന്ദര്‍ശനത്തിന്‍റെ 20-Ɔο വാര്‍ഷികം അനുസ്മരിച്ചുകൊണ്ടുമാണ്  തലസ്ഥാനമായ ബുക്കാറെസ്റ്റ്, ഇയാസ്, ബ്ലാസ്, സുമുല്യോ-ച്യു എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഈ ത്രിദിന സന്ദര്‍ശനം പാപ്പാ ഫ്രാന്‍സിസ് നടത്തുന്നത്.

ക്രൈസ്തവൈക്യത്തിനുള്ള ക്ഷണം
മറിയത്തിന്‍റെ മേലങ്കിക്കു കീഴില്‍ ഐക്യത്തോടെ അണിനിരന്നു ജീവിക്കണമെന്ന സന്ദേശവും ഈ അപ്പസ്തോലിക യാത്രയ്ക്കുണ്ട്. സമകാലീന സമൂഹത്തില്‍ വളര്‍ന്നുവരുന്ന വ്യതിരിക്ത ഭാവങ്ങളും, സ്വാര്‍ത്ഥ താല്പര്യങ്ങളും വെടിഞ്ഞ്, പൊതുനന്മ ലക്ഷ്യമാക്കി ബഹുഭൂരിപക്ഷം ക്രൈസ്തവമക്കളായ റൊമേനിയന്‍ ജനത ഒന്നിക്കണമെന്ന സന്ദേശമാണ് ഈ പ്രേഷിത സന്ദര്‍ശനത്തിലൂടെ പാപ്പാ ഫ്രാന്‍സിസ് ലക്ഷ്യംവയ്ക്കുന്നത്.

മൂന്നു ദിവസത്തെ യാത്രയുടെ  വിശദാംശങ്ങള്‍ 28 മെയ് ചൊവ്വാഴ്ച മലയാളം വത്തിക്കാന്‍ വാര്‍ത്താവിഭാഗം  പ്രസിദ്ധപ്പെടുത്തും.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2019, 10:22