മത്സ്യത്തൊഴിലാളികൾക്ക് പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
നവംബർ ഇരുപത്തിയൊന്നാം തീയതി ലോകമത്സ്യബന്ധനദിനമായി ആചരിക്കുന്നു. തദവസരത്തിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ തൊഴിലാളികളെയും, അവരുടെ കുടുംബങ്ങളെയും ദൈവസന്നിധിയിൽ സമർപ്പിച്ചു അവർക്കു വേണ്ടി പ്രാർത്ഥനകൾ ആശംസിച്ചുകൊണ്ടും, അവർ ചെയ്യുന്ന വിലയേറിയ സേവനങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ടും ഫ്രാൻസിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററിൽ ഹ്രസ്വസന്ദേശം പങ്കുവച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"ഇന്ന് ലോകമത്സ്യബന്ധനദിനം ആഘോഷിക്കുന്നു. മത്സ്യത്തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി നമുക്ക് പ്രാർത്ഥിക്കാം, അവർക്ക് നന്ദി പറയാം, കാരണം അവർ എല്ലാ ദിവസവും ദൈവിക കരുതലിൽ വിശ്വാസത്തോടെ വല വീശുകയും നമ്മുടെ കടലുകളെ പരിപാലിക്കുകയും ചെയ്യുന്നു."
IT: Oggi si celebra la #GiornataMondialedellaPesca. Preghiamo per i pescatori e le loro famiglie e ringraziamoli perché ogni giorno gettano le loro reti con un atto di fede nella divina provvidenza, e si prendono cura dei nostri mari. @vaticanIHD_IT
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: