തിരയുക

ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ ബാലരോഗ ഭിഷഗ്വരന്മാരുടെയും ചെവി, മൂക്ക്, കണ്ഠം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സകൾ നടത്തുന്ന ഭിഷഗ്വരന്മാരുടെ സംഘടനയുടെയും സംയുക്തസമിതിയംഗങ്ങളുമായി വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ, 18/11/23 ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ ബാലരോഗ ഭിഷഗ്വരന്മാരുടെയും ചെവി, മൂക്ക്, കണ്ഠം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സകൾ നടത്തുന്ന ഭിഷഗ്വരന്മാരുടെ സംഘടനയുടെയും സംയുക്തസമിതിയംഗങ്ങളുമായി വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ, 18/11/23  (ANSA)

ആരോഗ്യരംഗത്തെ അപകടകരങ്ങളായ ചില പ്രവണതകളെക്കുറിച്ച് പാപ്പാ മുന്നറിയിപ്പേകുന്നു !

ഇറ്റലിയിലെ ബാലരോഗ ഭിഷഗ്വരന്മാരുടെയും ചെവി, മൂക്ക്, കണ്ഠം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സകൾ നടത്തുന്ന ഭിഷഗ്വരന്മാരുടെ, അഥവാ, ഇ.എൻ.ടി. വിദഗ്ദരുടെ സംഘടനയുടെയും സംയുക്തസമിതിയിലെ അംഗങ്ങളൂമായി പാപ്പാ വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ കൂടിക്കാഴ്ച നടത്തി.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഒരു വശത്ത് എന്തുവില കൊടുത്തും ആരോഗ്യം സംരക്ഷിക്കാൻ ശ്രമിക്കുകയും രോഗത്തെ പൂർണ്ണമായി ഇല്ലാതാക്കാമെന്ന് വ്യാമോഹിക്കുകയും മറുവശത്ത് ബലഹീനനെ മരണത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്ന പരസ്പരവിരുദ്ധമായ പ്രവണത ആരോഗ്യമേഖലയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നുവെന്ന് പാപ്പാ.

ഇറ്റലിയിലെ ബാലരോഗ ഭിഷഗ്വരന്മാരുടെയും ചെവി, മൂക്ക്, കണ്ഠം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സകൾ നടത്തുന്ന ഭിഷഗ്വരന്മാരുടെ, അഥവാ, ഇ.എൻ.ടി. വിദഗ്ദരുടെ സംഘടനയുടെയും സംയുക്തസമിതിയിലെ 2000-ത്തോളം പേരെ ശനിയാഴ്ച (18/11/23) വത്തിക്കാനിൽ പോൾ ആറാമൻ ശാലയിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

വേധ്യതയും ദുർബ്ബലതയുമുള്ള വ്യക്തിയെ, ചിലപ്പോൾ, മരണമാണ് ഏകപോംവഴി എന്ന രീതിയിൽ കൈവിടുന്ന പ്രവണതയെക്കുറിച്ചു പരാമർശിക്കുന്ന പാപ്പാ പരിചരണം തള്ളിക്കളഞ്ഞുകൊണ്ട് മനുഷ്യത്വരഹിതവും മനുഷ്യത്വം ഇല്ലാതാക്കുന്നതുമായ നടപടികൾക്കു പിന്നിൽ ഉറച്ചു നില്ക്കുന്നതായൊരു വൈദ്യശാസ്ത്രം ഒരിക്കലും പരിചരണത്തിൻറെ കലയാകില്ലെന്ന് പറയുന്നു.

ബാലരോഗ ചികിത്സകരായ ഭിഷഗ്വരന്മാരുടെ സേവനത്തിൻറെ മഹത്വം എടുത്തുകാട്ടിയ പാപ്പാ  കുഞ്ഞുങ്ങൾ ദൈവത്തിൻറെ ദാനവും അനുഗ്രഹവുമാണെന്ന് അനുസ്മരിക്കുകയും കുഞ്ഞുങ്ങളെ വളർത്തുകയെന്ന ദൗത്യനിർവ്വഹണത്തിൽ യുവദമ്പതികൾക്ക് അവരേകുന്ന സഹായത്തിന് അവരെ ശ്ലാഘിക്കുകയും ചെയ്തു.

ചെവി, മൂക്ക്, കണ്ഠം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സകൾ നടത്തുന്ന ഭിഷഗ്വരന്മാർ ചെയ്യുന്നത് മറ്റുള്ളവരുമായി ബന്ധം പുലർത്തുന്നതിന് നമ്മെ സഹായിക്കുന്ന അവയവങ്ങളെയാണ് അവർ പരിപാലിക്കുന്നതെന്ന വസ്തുത പാപ്പാ പ്രത്യേകം പരാമർശിച്ചു.  അതുപോലെതന്നെ അപരനെ ചികിത്സിക്കാൻ വിളിക്കപ്പെട്ടിരിക്കുന്ന വ്യക്തി അവനവൻറെ പരിപാലനം അവഗണിക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.  ആരോഗ്യപ്രവർത്തകരുടെ സേവനത്തിന് ഔന്നത്യം പകരുകയും അവരുടെ തൊഴിൽ കൂടുതൽ ഫലപ്രദമായിത്തീരുന്നതിന് ഉപരിമെച്ചപ്പെട്ട അവസ്ഥ സംജാതമാക്കുകയും ചെയ്യുന്ന ഇടപെടലുകൾ ആവശ്യമാണെന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 നവംബർ 2023, 19:15