തിരയുക

ഉക്രൈൻ യുവതി കുഞ്ഞുമായി രക്ഷപെടുന്നു ഉക്രൈൻ യുവതി കുഞ്ഞുമായി രക്ഷപെടുന്നു   (AFP or licensors)

യുദ്ധത്തിന്റെ നിലവിളി പ്രാർത്ഥനായുയരുന്നു:ഫ്രാൻസിസ് പാപ്പാ

ലോകമെമ്പാടും നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളുടെ അതിദയനീയമായ അവസ്ഥയെ എടുത്തു പറഞ്ഞുകൊണ്ട് അന്താരാഷ്‌ട്ര സമാധാന ദിനമായ സെപ്തംബർ മാസം ഇരുപത്തിയൊന്നാം തീയതി ഫ്രാൻസിസ് പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി

യുദ്ധം വിജയമെന്നു കരുതുന്നവർ യഥാർത്ഥത്തിൽ പരാജിതരാണെന്നും, മറിച്ച് യുദ്ധം എപ്പോഴും നഷ്ടങ്ങളുടെയും,  മരണങ്ങളുടെയും കണക്കുകൾ മാത്രമാണ് അവശേഷിപ്പിക്കുന്നതെന്നും, അതിനാൽ അതിദയനീയമായ ഈ യുദ്ധസാഹചര്യങ്ങളിൽ മനുഷ്യരുടെ കണ്ണിൽ നിന്നും അടർന്നുവീഴുന്ന കണ്ണുനീര് പോലും പ്രാർത്ഥനകളായി ദൈവസന്നിധിയിലേക്ക് ഉയരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ. 

സെപ്തംബർ  മാസം ഇരുപത്തിയൊന്നാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിൽ കുറിച്ച ഹ്രസ്വസന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം അടിവരയിട്ടു പറഞ്ഞത്.

ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:

"യുദ്ധത്തിൽ മുറിവേറ്റ കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും നിലവിളി പിതാവിന്റെ ഹൃദയം തകർക്കുന്ന ഒരു പ്രാർത്ഥന പോലെ ദൈവത്തിലേക്ക് ഉയരുന്നു. ഓരോ യുദ്ധവും മരണത്തിന്റെ പാത മാത്രമാണ്, എന്നാൽ അതിലൂടെ ചിലർ സ്വയം വിജയികളാണെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു."

EN: The cry of the children, the women and men wounded by war rises up to God like a prayer that breaks the heart of the Father. Every war is solely a path of death by which some are led to believe that they are the victors. #Peace 

IT: Il grido dei bambini, delle donne e degli uomini feriti dalla guerra sale a Dio come una preghiera struggente per il cuore del Padre. Ogni guerra è unicamente una strada di morte che illude alcuni di essere i vincitori. #Pace

സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ  ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 സെപ്റ്റംബർ 2023, 16:45