യുദ്ധത്തിന്റെ നിലവിളി പ്രാർത്ഥനായുയരുന്നു:ഫ്രാൻസിസ് പാപ്പാ
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
യുദ്ധം വിജയമെന്നു കരുതുന്നവർ യഥാർത്ഥത്തിൽ പരാജിതരാണെന്നും, മറിച്ച് യുദ്ധം എപ്പോഴും നഷ്ടങ്ങളുടെയും, മരണങ്ങളുടെയും കണക്കുകൾ മാത്രമാണ് അവശേഷിപ്പിക്കുന്നതെന്നും, അതിനാൽ അതിദയനീയമായ ഈ യുദ്ധസാഹചര്യങ്ങളിൽ മനുഷ്യരുടെ കണ്ണിൽ നിന്നും അടർന്നുവീഴുന്ന കണ്ണുനീര് പോലും പ്രാർത്ഥനകളായി ദൈവസന്നിധിയിലേക്ക് ഉയരുന്നുവെന്ന് ഫ്രാൻസിസ് പാപ്പാ.
സെപ്തംബർ മാസം ഇരുപത്തിയൊന്നാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിൽ കുറിച്ച ഹ്രസ്വസന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം അടിവരയിട്ടു പറഞ്ഞത്.
ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"യുദ്ധത്തിൽ മുറിവേറ്റ കുട്ടികളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും നിലവിളി പിതാവിന്റെ ഹൃദയം തകർക്കുന്ന ഒരു പ്രാർത്ഥന പോലെ ദൈവത്തിലേക്ക് ഉയരുന്നു. ഓരോ യുദ്ധവും മരണത്തിന്റെ പാത മാത്രമാണ്, എന്നാൽ അതിലൂടെ ചിലർ സ്വയം വിജയികളാണെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നു."
EN: The cry of the children, the women and men wounded by war rises up to God like a prayer that breaks the heart of the Father. Every war is solely a path of death by which some are led to believe that they are the victors. #Peace
IT: Il grido dei bambini, delle donne e degli uomini feriti dalla guerra sale a Dio come una preghiera struggente per il cuore del Padre. Ogni guerra è unicamente una strada di morte che illude alcuni di essere i vincitori. #Pace
സമൂഹമാധ്യമമായ ട്വിറ്ററിലൂടെ എഴുതപ്പെടുന്ന പാപ്പായുടെ ഹ്രസ്വസന്ദേശങ്ങൾക്ക് പതിനായിരക്കണക്കിന് ആളുകളാണ് വായനക്കാരായും, പങ്കുവയ്ക്കുന്നവരായും ഈ ലോകം മുഴുവൻ ഉള്ളത്. ഒപ്പം ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള ലോകനേതാക്കളുടെ ട്വിറ്റർ അക്കൗണ്ടുകളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്നതും പാപ്പായുടേതാണ് . കൃത്രിമബുദ്ധിശാസ്ത്രത്തിന്റെയും, പ്രയുക്തതയുടെയും ആധിക്യം നിറഞ്ഞ ലോകത്തിൽ ട്വിറ്റർ ആശയങ്ങൾ വളരെയധികം മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്നുമുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: