തിരയുക

റോമിൽ, ഫ്രാൻസീസ് പാപ്പാ ചികിത്സയിൽ കഴിയുന്ന ജെമേല്ലി ആശുപത്രി റോമിൽ, ഫ്രാൻസീസ് പാപ്പാ ചികിത്സയിൽ കഴിയുന്ന ജെമേല്ലി ആശുപത്രി  (ANSA)

പാപ്പായുടെ ആശുപത്രിവാസം ദുരിതമനുഭവിക്കുന്നവരിലേക്ക് എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്നു.

പാപ്പായുടെ രോഗാവസ്ഥയേകുന്ന സന്ദേശം.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഫ്രാൻസിസ് പാപ്പായുടെ രോഗികളോടുള്ള പ്രത്യേകമായ പരിഗണയും, കരുതലും, സ്നേഹവും പല അവസരങ്ങളിലായി ലോകം മുഴുവൻ അനുഭവിച്ചറിഞ്ഞിട്ടുള്ള യാഥാർഥ്യമാണ്. ഈ സ്നേഹത്തിനും,കരുതലിനുമുള്ള പ്രതിനന്ദി ഈ ദിവസങ്ങളിൽ റോമിലെ ജെമെല്ലി ആശുപത്രിയിൽ പാപ്പായുടെ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വിശ്രമ ദിവസങ്ങളിൽ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും കുറിക്കപ്പെടുന്ന  സ്നേഹത്തിന്റെ സന്ദേശങ്ങളിൽ ഏറെ പ്രകടമാണ്.  ലോകമെമ്പാടുമുള്ള നാനാജാതി മതസ്ഥരായ നിരവധി ആളുകളാണ് പാപ്പായ്ക്ക് നല്ല ആരോഗ്യം ആശംസിച്ചുകൊണ്ട് സന്ദേശങ്ങൾ അയയ്ക്കുന്നത്.

ശസ്ത്രക്രിയയ്ക്കുശേഷം വീണ്ടും ആരോഗ്യം വീണ്ടെടുക്കുന്ന പാപ്പാ തുടർന്നും നമ്മെ ഓർമ്മിപ്പിക്കുന്നത് മുപ്പത്തിയൊന്നാമത് ആഗോള രോഗീദിനത്തിൽ നൽകിയ സന്ദേശത്തിലെ ഒരു ശകലമാണ്,"രോഗം മനുഷ്യാനുഭവത്തിന്റെ ഒരു ഭാഗമാണ്". ഈ വലിയ തിരിച്ചറിവാണ് ശസ്ത്രക്രിയയുടെ തൊട്ടുമുൻപുള്ള നിമിഷങ്ങളും പൊതുകൂടിക്കാഴ്ചയ്ക്കുവേണ്ടി മാറ്റി വച്ച പാപ്പായുടെ ജീവിതത്തിന്റെ വ്യതിരിക്തതയെന്ന് മാസിമിലിയാനോ മെനിക്കെത്തി കുറിക്കുന്നു.

രോഗത്തിന്റെ അനുഭവം നമ്മിൽ പ്രത്യാശയുടെ ചിന്തയുണർത്തുന്നതാണെന്നും പാപ്പാ പറഞ്ഞുവയ്ക്കുന്നു.ദുർബലതയുടെയും രോഗത്തിന്റെയും അനുഭവങ്ങളിലാണ് സാമീപ്യവും, അനുകമ്പയും,ആർദ്രതയും നിറഞ്ഞ ദൈവത്തിന്റെ ശൈലി മനസിലാക്കുവാൻ നമുക്ക് സാധിക്കുകയുള്ളൂ എന്ന പാപ്പായുടെ വാക്കുകളുടെ അനുഭവസാക്ഷ്യമാണ് ജെമെല്ലി ആശുപത്രിയിൽനിന്നും വരുന്ന റിപ്പോർട്ടുകൾ. മനുഷ്യഹൃദയങ്ങളെ തൊട്ടുണർത്തി ഫ്രാൻസിസ് പാപ്പായ്ക്ക് പ്രാർത്ഥനകൾ നേർന്നു കൊണ്ട് കുരുന്നുകൾ വരച്ച ചിത്രങ്ങളും,സന്ദേശങ്ങളും ക്രിസ്തുവിന്റെ വികാരിയോട് ലോകമെമ്പാടുമുള്ള ആളുകൾക്കുള്ള അടുപ്പവും,ബന്ധവും വെളിപ്പെടുത്തുന്നു.തന്റെ രോഗാവസ്ഥയിലും മറ്റുള്ളവരുടെ വിഷമങ്ങളിലേക്കും,ബുദ്ധിമുട്ടുകളിലേക്കുമുള്ള പാപ്പായുടെ തീക്ഷ്ണതയും അനുദിനമുള്ള വാർത്താകുറിപ്പിൽ പ്രകടമാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 ജൂൺ 2023, 07:21