തിരയുക

സ്വിറ്റ്സർലന്റ് ഫ്രഞ്ച് മേഖലയിലെ ചാപ്ലിന്മാരുയി പാപ്പാ കൂടിക്കാഴ്ച നടത്തി. സ്വിറ്റ്സർലന്റ് ഫ്രഞ്ച് മേഖലയിലെ ചാപ്ലിന്മാരുയി പാപ്പാ കൂടിക്കാഴ്ച നടത്തി. 

സ്വിറ്റ്സർലന്റ് ഫ്രഞ്ച് മേഖലയിലെ ചാപ്ലിന്മാരുമായി പാപ്പായുടെ കൂടിക്കാഴ്ച

യുവ വിദ്യാർത്ഥികൾക്കൊപ്പമുള്ള അവരുടെ പ്രവർത്തനം തനിക്ക് പരിചയപ്പെടുത്തിയതിന് നന്ദി പറഞ്ഞു കൊണ്ട് ആരംഭിച്ച പ്രഭാഷണത്തിൽ അവർ അനുഭവത്തിൽ നിന്നു പഠിക്കുന്ന പാഠങ്ങൾ വളരെ വിലപ്പെട്ടതാണെന്ന് അവരെ ഓർമ്മപ്പെടുത്തി.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഒക്ടോബർ ഏഴാം തിയതി വത്തിക്കാനിൽ വച്ചാണ്  സ്വിറ്റ്സർലന്റ് ഫ്രഞ്ച് മേഖലയിലെ ചാപ്ലിൻമാരുമായി പാപ്പായുടെ കൂടിക്കാഴ്ച നടന്നത്. വിദ്യാർത്ഥികളുടെ കൂടെ ചരിക്കുകയും ശ്രവിക്കുകയും അവരെ കർത്താവിന്റെ സമീപം കൊണ്ടുവരുകയും പ്രാർത്ഥനയിൽ  പ്രേരിപ്പിക്കുകയും ചെയ്യുന്ന അവരുടെ പ്രവർത്തനത്തെ എടുത്തു പറഞ്ഞ പാപ്പാ പ്രാർത്ഥനയുടെ നിശബ്ദതയിലാണ് അവർക്ക് വീണ്ടും ഊർജ്ജസ്വലത വീണ്ടെടുക്കാൻ കഴിയുന്നതെന്നും അടിവരയിട്ടു.

അവരുടെ പ്രവർത്തനങ്ങൾ യുവജനങ്ങൾക്കായി നാലു കൊല്ലം മുമ്പു നടന്ന സിനഡിന്റെ പശ്ചാത്തലത്തിൽ കാണാൻ ഇഷ്ടപ്പെടുന്നു എന്ന് പാപ്പാ പറഞ്ഞു. ഒരു നല്ല സംഗ്രഹ പ്രമാണത്തോടെ ആ സിനഡ് അവസാനിച്ചു എന്നല്ല അത് ഇന്നും തുടർന്നു കൊണ്ടു പോകുന്നതും സമൂഹം പിൻതുടരുന്നതുമായ ആ സിനഡിന്റെ ഏറ്റം മൂർത്തമായ നിമിഷമായിരുന്നു എന്നും പാപ്പാ അറിയിച്ചു. യുവാക്കളോടൊത്തുള്ള അവരുടെ അനുഭവം കൊണ്ട് ക്രിസ്തൂസ് വിവിത്ത് എന്ന അപ്പോസ്തലിക പ്രബോധനത്തിന് വീണ്ടും താളുകൾ എഴുതിച്ചേർക്കാൻ അവർക്കു കഴിയുമെന്നും പാപ്പാ പറഞ്ഞു.

ഓരോ വട്ടവും രണ്ടോ മൂന്നോ യുവാക്കളൊത്ത് യാത്ര ചെയ്യുമ്പോൾ, അവരെ ശ്രവിക്കാനും, അവരുടെ ഉള്ളിൽ അവർ കൊണ്ടുനടക്കുന്ന നിരാശകളെയും, വീഴ്ചകളെയും, സംശയങ്ങളെയും കേൾക്കാനും, അവരോടു യേശുവിനെക്കുറിച്ച് സംസാരിക്കാനും എമ്മാവൂസിലെ ശിഷ്യന്മാരുടെ അനുഭവം നവീകരിച്ച് അവരിൽ പ്രത്യാശ ഉണർത്താനും പാപ്പാ അവരോടു ആവശ്യപ്പെട്ടു. ഇതൊന്നും അവരുടെ കഴിവിലാശ്രയിച്ചല്ല മറിച്ച് ജീവിക്കുന്ന യേശുവിന്റെ കടന്നു പോക്കിലും അവന്റെ ആത്മാവിന്റെ പ്രവർത്തനത്തിലൂടെയാണെന്നും പാപ്പാ അവരെ ഓർമ്മിപ്പിച്ചു. എന്നാൽ പ്രധാനപ്പെട്ടത് അവർ അവിടെ ആയിരിക്കുക, അവരുടെ സാന്നിധ്യം യുവാക്കളുടെ കൂടെ ഉണ്ടാവുക എന്നതാണ്, പാപ്പാ പറഞ്ഞു.

പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും ഒരുമിച്ചു ചെയ്യുന്ന ഈ പ്രവർത്തനത്തിലെ എക്യുമേനിക്കൽ സ്വഭാവവും പാപ്പാ എടുത്തു പറഞ്ഞു. ഇത് ഒരു നല്ല സാക്ഷ്യമാണെന്നും അത് സഭയെ കൂടുതൽ കൂടുതൽ നിറമുള്ള ഐക്യത്തിലേക്ക് നയിക്കുമെന്നും ഫ്രാൻസിസ് പാപ്പാ പ്രത്യാശ പങ്കുവച്ചു. ഹൃദയപൂർവ്വം അവരെ ആശീർവദിച്ച പാപ്പാ തുടർന്നു മുന്നോട്ടു പോകാൻ അവരെ പ്രോൽസാഹിപ്പിച്ചു കൊണ്ടാണ് ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 ഒക്‌ടോബർ 2022, 15:53