ഫ്രാൻസീസ് പാപ്പാ, "മാലഖയുടെ തിങ്കളാഴ്ച", വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥനയ്ക്കൊരുക്കമായി സന്ദേശം നല്കുന്നു, 05/04/2021 ഫ്രാൻസീസ് പാപ്പാ, "മാലഖയുടെ തിങ്കളാഴ്ച", വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് സ്വർല്ലോക രാജ്ഞീ ആനന്ദിച്ചാലും എന്ന പ്രാർത്ഥനയ്ക്കൊരുക്കമായി സന്ദേശം നല്കുന്നു, 05/04/2021 

പാപ്പാ:ക്രിസ്തുവുമായി കണ്ടുമുട്ടുകയെന്നാൽ ഹൃദയശാന്തി കണ്ടെത്തുകയാണ്!

ഉയിർപ്പു ഞായർ കഴിഞ്ഞുവരുന്ന ആദ്യ തിങ്കളാഴ്ച - "മാലാഖയുടെ തിങ്കളാഴ്ച " ഫ്രാൻസീസ് പാപ്പാ നല്കിയ ത്രികാലജപ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

"മാലാഖയുടെ തിങ്കളാഴ്ച"

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഉത്ഥാനന്തര തിങ്കളാഴ്ചയെ മാലാഖയുടെ തിങ്കളാഴ്ച എന്ന്  വിളിക്കുന്നു, കാരണം യേശുവിൻറെ കല്ലറയിങ്കലെത്തിയ സ്ത്രീകളുമായുള്ള ദൈവദൂതൻറെ കൂടിക്കാഴ്ച അന്ന് നമ്മൾ ഓർക്കുന്നു (മത്തായി 28:1-15). അവരോട് ദൂതൻ പറയുന്നു: “നിങ്ങൾ ക്രൂശിക്കപ്പെട്ട യേശുവിനെ അന്വേഷിക്കുന്നുവെന്ന് എനിക്കറിയാം. അവൻ ഇവിടെയില്ല. ഉയിർത്തെഴുന്നേറ്റു "(മത്തായി 28:5-6). "അവൻ ഉയിർത്തെഴുന്നേറ്റു" എന്ന പ്രയോഗം മാനുഷികമായ ശക്തിക്ക് അതീതമാണ്. ശവകുടീരത്തിൽ പോയപ്പോൾ, തുറന്നതും ശൂന്യവുമായ കല്ലറ കണ്ടെത്തിയ സ്ത്രീകൾക്ക് പോലും "അവൻ ഉയിർത്തെഴുന്നേറ്റു" എന്ന് പറയാൻ കഴിഞ്ഞില്ല, കല്ലറ ശൂന്യമായിരുന്നുവെന്ന് മാത്രം അവർ പറയുന്നു. യേശു ഉയിർത്തെഴുന്നേറ്റുവെങ്കിൽ അത് പറയാൻ കഴിയുന്നത് സ്വർഗ്ഗീയ ദൂതൻറെ ശക്തിയാൽ, ദൈവദത്തമായ അധികാരത്തോടെ, ഒരു മാലാഖയ്ക്ക് മാത്രമായിരുന്നു. "നീ ഒരു പുത്രനെ ഗർഭം ധരിക്കും ..... അവൻ അത്യുന്നതൻറെ പുത്രൻ എന്ന് വിളിക്കപ്പെടും" (ലൂക്കാ 1:31) എന്ന് ഒരു മാലാഖയ്ക്ക് മറിയത്തോടു പറയാൻ സാധിച്ചതു പോലെയാണത്. അതുകൊണ്ടാണ് നമുക്കു  പറയാൻ സാധിക്കുന്നത് മാലാഖയുടെ തിങ്കൾ എന്ന്. കാരണം ദൈവത്തിൻറെ ശക്തികൊണ്ടു മാത്രമെ ഒരു ദൈവദൂതന് പറയാൻ കഴിയൂ: “യേശു ഉയിർത്തെഴുന്നേറ്റു”.

ഭൗതികപ്രതിഭാസമല്ല, ദൈവത്തിൻറെ ഇടപെടൽ

പെസഹാ പ്രഭാതത്തിൽ "ഒരു വലിയ ഭൂകമ്പമുണ്ടായതായി സുവിശേഷകൻ മത്തായി വിവരിക്കുന്നു. വാസ്തവത്തിൽ, കർത്താവിൻറെ ഒരു ദൂതൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി, കല്ലറയുടെ അടുത്തെത്തി, കല്ല് ഉരുട്ടിമാറ്റി അതിന്മേൽ ഇരുന്നു" (മത്തായി 28,2). തിന്മയുടെയും മരണത്തിൻറെയും മേലുള്ള വിജയത്തിൻറെ മുദ്രയായിരിക്കേണ്ട ആ വലിയ കല്ല് കാല്പാദത്തിനടിയിൽ വച്ചു. അത് കർത്താവിൻറെ ദൂതൻറെ പാദപീഠമായി മാറുന്നു. യേശുവിൻറെ ശത്രുക്കളുടെയും പീഢകരുടെയും എല്ലാ പദ്ധതികളും പ്രതിരോധങ്ങളും വിഫലമായി. എല്ലാ മുദ്രകളും ഇല്ലാതായി. ശവകുടീരത്തിൻറെ കല്ലിൽ ഇരിക്കുന്ന മാലാഖയുടെ രൂപം തിന്മയ്ക്കെതിരെയുള്ള ദൈവത്തിൻറെ വിജയത്തിൻറെ, ഈ ലോകത്തിൻറെ പ്രഭുവിനെതിരെ ക്രിസ്തു നേടിയ വിജയത്തിൻറെ, ഇരുളിൻറെ മേൽ വെളിച്ചത്തിൻറെ ജയത്തിൻറെ സമൂർത്തവും ദൃശ്യവുമായ ആവിഷ്ക്കാരമാണ്. യേശുവിൻറെ കല്ലറ തുറക്കപ്പെട്ടത് ഒരു ഭൗതിക പ്രതിഭാസമല്ല, മറിച്ച് കർത്താവിൻറെ ഇടപെടലാണ്. മാലാഖയുടെ രൂപം, "മിന്നൽപിണർ പോലെയായിരുന്നു, വസ്ത്രം മഞ്ഞുപോലെ വെളുത്തതും" (മത്തായി 28: 3) എന്ന് മത്തായി കൂട്ടിച്ചേർക്കുന്നു. ചരിത്രത്തിൻറെ അവസാന കാലത്തെ ഒരു പുത്തൻ യുഗത്തിൻറെ സംവാഹകനായ ദൈവത്തിൻറെ ഇടപെടലിനെ സ്ഥിരീകരിക്കുന്ന അടയാളങ്ങളാണ് ഈ വിവരണങ്ങൾ. കാരണം, സസ്രാബ്ദം നീളാവുന്നതും എന്നാൽ അവസാനത്തെതുമായ അന്ത്യയുഗം യേശുവിൻറെ ഉയിർപ്പോടുകൂടി ആരംഭിക്കുന്നു.

വിഭിന്നങ്ങളായ പ്രതികരണങ്ങളും പണമെന്ന ശക്തിയും

ദൈവത്തിൻറെ ഈ ഇടപെടലിനു മുന്നിൽ ഒരു ഇരട്ട പ്രതികരണം ഉണ്ടാകുന്നു. ദൈവത്തിൻറെ അത്യധികമായ ആ ശക്തിയെ നേരിടാൻ കഴിയാത്ത കാവൽക്കാരുടെതാണ് ഈ പ്രതികരണം. ആന്തരികമായൊരു ഭൂകമ്പം അവർക്കാഘാതമേല്പിക്കുന്നു. അവർ സ്തബ്ധരായി (മത്തായി 28:4). പുനരുത്ഥാനത്തിൻറെ ശക്തി, മരണത്തിൻറെ പ്രതീത വിജയം ഉറപ്പാക്കാൻ ഉപയോഗിക്കപ്പെട്ടവരെ ആഘാതമേല്പിക്കുന്നു. ഈ കാവൽക്കാർ എന്തുചെയ്യണമായിരുന്നു? തങ്ങളെ കാവലേൽപ്പിച്ചവരുടെ അടുത്തുപോയി സത്യം പറയണം. അവർ ഏതെങ്കിലും ഒന്നു തീരുമാനിക്കേണ്ടിയരിക്കുന്നു: ഒന്നുകിൽ സത്യം പറയുക, അല്ലെങ്കിൽ കാവൽ നില്ക്കാൻ തങ്ങളെ ചുമതലപ്പെടുത്തിയവരുടെ ബോധ്യങ്ങൾക്കനുസൃതം നില്ക്കുക. ആ ബോധ്യങ്ങൾക്കനുസൃതം കാവൽക്കാരെ നിറുത്താനുള്ള ഏക മാർഗ്ഗം പണമായിരുന്നു. ഈ പാവങ്ങൾ, ദരിദ്രർ സത്യത്തെ വില്ക്കുന്നു. കാശുമേടിച്ച് കീശയിലിട്ടുകൊണ്ട് അവർ പോയി ഇങ്ങനെ പറയുന്നു: “ശിഷ്യന്മാർ വന്ന് മൃതദേഹം മോഷ്ടിച്ചുകൊണ്ടു പോയി”. ഇവിടെപോലും, ക്രിസ്തുവിൻറെ ഉത്ഥാനസംഭവത്തിൽ, പണമെന്ന “യജമാനൻ” ഉത്ഥാനത്തെ നിരാകരിക്കാൻ അധികാരമുള്ളവനാണ്. എന്നാൽ, സ്ത്രീകളുടെ പ്രതികരണം വളരെ വ്യത്യസ്തമാണ്, കാരണം, ഭയപ്പെടരുതെന്ന പ്രസ്പഷ്ട ആഹ്വാനവുമായി കർത്താവിൻറെ ദൂതൻ അയച്ചവരാണ് അവർ: “ഭയപ്പെടേണ്ട”, നിങ്ങൾ യേശുവിനെ കല്ലറയിൽ അന്വേഷിക്കേണ്ട. അവസാനം അവർ ഭയരഹിതരായി. 

ഉത്ഥിതനുമായുള്ള കൂടിക്കാഴിച പ്രദാനം ചെയ്യുന്ന ആനന്ദം

മാലഖയുടെ വാക്കുകളിൽ നിന്ന് നമുക്ക് വിലയേറിയ ഒരു പാഠം പഠിക്കാൻ സാധിക്കും: താനുമായി കണ്ടുമുട്ടുന്നവർക്ക് ജീവൻ സമൃദ്ധമായി നല്കുന്ന ഉത്ഥിതനായ ക്രിസ്തുവിനെ അന്വേഷിക്കുന്നതിൽ ഒരിക്കലും തളരരുത്. ക്രിസ്തുവിനെ കണ്ടുമുട്ടുകയെന്നാൽ ഹൃദയശാന്തി കണ്ടെത്തുക എന്നാണർത്ഥം. സുവിശേഷത്തിലെ അതേ സ്ത്രീകൾ തന്നെ, പ്രാരംഭ അസ്വസ്ഥതയ്ക്ക് ശേഷം, ഗുരുവിനെ ജീവനോടെ വീണ്ടും കണ്ടെത്തിയതിൽ തീർച്ചയായും വലിയ സന്തോഷം അനുഭവിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം (മത്തായി 28:8-9). "ഉയിർത്തെഴുന്നേറ്റ ക്രിസ്തു ഇനി മരിക്കുകയില്ല, അവിടുത്തെമേൽ മരണത്തിന് മേലിൽ അധികാരമില്ല" എന്ന സന്തോഷകരമായ പെസഹാവിളംബരം ഹൃദയങ്ങളിലും വീടുകളിലും കുടുംബങ്ങളിലും സ്വീകരിച്ചുകൊണ്ട്  എല്ലാവർക്കും ഈ ആത്മീയാനുഭവം ഉണ്ടാകട്ടെയെന്ന് ഈ ഉയിർപ്പുകാലത്തിൽ ഞാൻ ആശംസിക്കുന്നു. പെസഹാവിളംബരം ഇതാണ്: "ക്രിസ്തു ജീവിച്ചിരിക്കുന്നു, ക്രിസ്തു എൻറെ ജീവിതത്തിൽ തുണയായുണ്ട്, ക്രിസ്തു എൻറെ ചാരെയുണ്ട്". ക്രിസ്തു കടന്നുവരുന്നതിനായി എൻറെ ഹൃദയകവാടത്തിൽ മുട്ടുന്നു. ക്രിസ്തു ജീവിച്ചിരിക്കുന്നു. "കർത്താവ് ജീവിക്കുന്നു" എന്ന് ഈ ഉയിർപ്പുകാല ദിനങ്ങളിൽ ആവർത്തിക്കുന്നത് നമുക്ക് നല്ലതാണ്.

മറിയത്തിൻറെ ആനന്ദം നമ്മുടെയും 

ഈ ഉറപ്പ്, ഇന്നും ഉയിർപ്പ്കാലത്തിലുടനീളവും നമ്മെ ഇങ്ങനെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നു: "റെജീന ചേളി, ലെത്താരെ” (Regina Caeli, Laetare),  അതായത്, സ്വർല്ലോക രാജ്ഞീ, ആനന്ദിച്ചാലും". ഗബ്രിയേൽ ദൂതൻ ആദ്യമായി അവളെ അഭിവാദ്യം ചെയ്തത് ഇങ്ങനെയാണ്: "കൃപ നിറഞ്ഞവളേ, സന്തോഷിക്കൂ!" (ലൂക്കാ 1:28). ഇപ്പോൾ മറിയത്തിൻറെ ആനന്ദം പൂർണ്ണമാണ്: യേശു ജീവിക്കുന്നു, സ്നേഹം ജയിച്ചു. അത് നമ്മുടെയും സന്തോഷമായിരിക്കട്ടെ!

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 April 2021, 09:18

സ്വര്‍ല്ലോക രാജ്ഞീ! എന്ന ത്രികാലപ്രാര്‍ത്ഥന
 

ദൈവമാതാവിനെക്കുറിച്ചുള്ള 4 പ്രഭണിതങ്ങളില്‍ ഒന്നാണ് സ്വര്‍ല്ലോക രാജ്ഞീ! സ്വസ്തീ രാജ്ഞീ!, സ്വസ്തീ സ്വര്‍ല്ലോക റാണി, സ്വര്‍ല്ലോക രാജ്ഞിയേ, വാഴ്ക!, രക്ഷകന്നമ്മേ വാഴ്ക! എന്നിവയാണ് ലത്തീന്‍ ഭാഷയിലുള്ള വിഖ്യാതമായ 4 പ്രഭണിതങ്ങള്‍ (4 Marian Atiphons :Alma Redemptoris Mater,  l’Ave Regina Coelorum e il Salve Regina).

ത്രികാലപ്രാര്‍ത്ഥ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രഭണിതം ഈസ്റ്റര്‍ കാലത്ത് കര്‍ത്താവിന്‍റെ മാലാഖ (Angelus Domini….) എന്ന പ്രാര്‍ത്ഥനയ്ക്ക് പകരമായി ആദ്യം ഉപയോഗിച്ചത് 1742-ല്‍ ബെനഡിക്ട് 14-Ɔമന്‍ പാപ്പായായിരുന്നു. ആ വര്‍ഷത്തെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മുതല്‍ തുടര്‍ന്നുള്ള പെന്തക്കോസ്താ മഹോത്സവംവരെ സ്വര്‍ല്ലോക രാജ്ഞിയേ.. എന്ന പ്രഭണിതം ഉപയോഗത്തില്‍ കൊണ്ടുവന്നു. മരണത്തിന്മേലുള്ള ക്രിസ്തുവിന്‍റെ ആത്മീയവിജയം പ്രഘോഷിക്കുന്നതായിട്ടാണ് ഈ മാറ്റത്തെ പുണ്യശ്ലോകനായ പാപ്പാ വ്യാഖ്യാനിച്ചത്. പെസഹാക്കാലത്തെ ദിനങ്ങളില്‍ മൂന്നു നേരവും സ്വര്‍ല്ലോക രാജ്ഞിയേ! എന്ന പ്രാര്‍ത്ഥനചൊല്ലുന്ന പതിവിന് അങ്ങനെ തുടക്കമായി. ഇതുവഴി ആ ദിവസം മറിയത്തിലൂടെ ദൈവത്തിനു സമര്‍പ്പിക്കപ്പെടുന്നു.

അതിമനോഹരമായ ഈ ലത്തീന്‍ പ്രഭണിതത്തിന്‍റെ ഉത്ഭവം 6-Ɔο നൂറ്റാണ്ടിലേയ്ക്ക് നീളുന്നതാണെന്നതിന് ചരിത്രരേഖകളുണ്ട്. 13-Ɔο നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അത് ഫ്രാന്‍സിസ്ക്കന്‍ യാമപ്രാര്‍ത്ഥനയില്‍ ഇടംകണ്ടു. വിശ്വാസികള്‍ മറിയത്തെ വിളിച്ചപേക്ഷിക്കുന്ന 4 വരികളുള്ള ഈ ഹ്രസ്വപാര്‍ത്ഥനയുടെ ഒരോ വരിയുടെയും അന്ത്യത്തില്‍ “അലേലൂയ” എന്ന് പ്രഘോഷിക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള ജയഭേരിയാണ് അല്ലേലൂയ പ്രഘോഷണം.

2015-ലെ ഈസ്റ്റര്‍ ഞായറാഴ്ചത്തെ ത്രികാലപ്രാര്‍ത്ഥന മദ്ധ്യേ സ്വര്‍ല്ലോക രാജ്ഞിയേ! എന്ന മേരിയന്‍ പ്രഭണതം ഉരുവിടുമ്പോള്‍ നമുക്ക് ഉണ്ടാകേണ്ട ആത്മീയഭാവത്തെയു മനസ്സിന്‍റെ തുറവിയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചു.

ലോകത്തിനു മറിയം പ്രദാനംചെയ്ത രക്ഷകനായ ക്രിസ്തു, വാഗ്ദാനംചെയ്തതുപോലെ മരണാന്തരം ഉത്ഥാനംചെയ്തു, അതില്‍ സന്തോഷിക്കാമെന്ന് മറിയത്തെയാണ് പ്രാര്‍ത്ഥന അഭിസംബോധനചെയ്യുന്നത്. ഈ മാദ്ധ്യസ്ഥത്തിലുള്ള പ്രത്യാശ വിശ്വാസികള്‍ അലേലൂയ പ്രഘോഷണത്തിലൂടെ ഏറ്റുപറയുന്നു. അതായത് ക്രിസ്തുവിന്‍റെ ഉത്ഥാനത്തിലുള്ള പരിശുദ്ധ കന്യകാനാഥയുടെ ആനന്ദത്തില്‍ വിശ്വാസികള്‍ ഈ പ്രാര്‍ത്ഥനയിലൂടെ പങ്കുചേരുകയാണ്. ഇത് അമ്മയുടെ സന്തോഷത്തില്‍ മക്കള്‍ പങ്കുചേരുന്ന അനുഭവമാണെന്നാണ് പാപ്പാ ഫ്രാന്‍സിസ് വ്യാഖ്യാനിച്ചത്.

ഏറ്റവും ഒടുവിലത്തെ ത്രികാലപ്രാര്‍ത്ഥന

വായിച്ചു മനസ്സിലാക്കാന്‍ >