സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന  സിനഡ് പിതാക്കന്മാരുടെ  ഘോഷയാത്രയില്‍ പാപ്പാ സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന സിനഡ് പിതാക്കന്മാരുടെ ഘോഷയാത്രയില്‍ പാപ്പാ 

ഒരു ക്രിസ്തീയ ഹൃദയത്തോടെ ആമസോണിന്‍റെ യാഥാർത്ഥ്യത്തെ സമീപിക്കുക.

സിനഡിന്‍റെ ഒരുക്കങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടു ആരംഭിച്ച തന്‍റെ ഉൽഘാടന പ്രഭാഷണത്തിൽ ഫ്രാൻസിസ് പാപ്പാ ആമസോൺ സിനഡിന് 4 തലങ്ങൾ ഉണ്ടെന്നും അവ അജപാലനം, സാംസ്കാരികം, സാമൂഹീകം, പാരിസ്ഥിതികം എന്നിവയാണെന്നും വിശദീകരിച്ചു.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഒരു ക്രിസ്തീയ ഹൃദയത്തോടെ ആമസോണിന്‍റെ യാഥാർത്ഥ്യത്തെ സമീപിക്കുകയും ക്രിസ്തുശിഷ്യന്‍റെ കണ്ണുകളിലൂടെ കാണുകയും മനസ്സിലാക്കുകയും വിശദീകരിക്കയുമാണ് ചെയ്യേണ്ടതെന്നും ഫ്രാൻസിസ് പാപ്പാ പറഞ്ഞു.  പരിശുദ്ധാത്മാവ് നമ്മിൽ നിക്ഷേപിക്കുന്ന സ്നേഹം നമ്മെ യേശുക്രിസ്തുവിനെ പ്രഖ്യാപിക്കാൻ നിർബന്ധിക്കുന്നു അതിനാൽ അജപാലന ഹൃദയത്തോടും ശിഷ്യരുടേയും മിഷനറിമാരുടേയും കണ്ണുകളോടെയും ആമസോണിനെ പരിഗണിച്ച് അവിടത്തെ ജനങ്ങളുടെ ചരിത്രവും, സംസ്കാരവും, അറിവും, ബഹുമാനിച്ച് പ്രവര്‍ത്തിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.  ആദർശപരമായ ഒരു കോളനിവൽക്കരണം ജനതകളുടെ വ്യക്തിസ്വഭാവത്തെ ഹനിക്കുമെന്നോർമ്മിപ്പിച്ച പാപ്പാ വ്യവസായീക തൽപ്പരതയാൽ ആമസോൺ ജനതകളെ പെരുമാറ്റച്ചട്ടങ്ങൾ പഠിപ്പിക്കാനും അവരെ മെരുക്കാനുമല്ല ചെയ്യേണ്ടതെന്നും ഇക്കാര്യം പലയിടങ്ങളിലും മറന്നു പോയ സഭ അകാര്യമോർത്ത് ഇന്നും പശ്ചാത്തപിക്കുന്നുണ്ടെന്നും ഇന്ത്യയിലെത്തിയ ദെനോബിലിയെയും ചൈനയിൽ റിച്ചിയെയും അനുസ്മരിച്ചു കൊണ്ട് പാപ്പാ അറിയിച്ചു.  

ആശയസംഹിതകൾ അപകടകരമായ ആയുധമാണെന്നും ഒരു ജനതയെ വ്യാഖ്യാനിക്കാൻ  ആശയസംഹിതകൾ പലപ്പോഴും ഉപയോഗിക്കാറുണ്ടെന്നും അവ പലപ്പോഴും അസംബന്ധ സിദ്ധാന്തങ്ങളായി മാറാറുണ്ടെന്നും തന്‍റെ നാട്ടിലെ തന്നെ ഉദാഹരണങ്ങളെടുത്ത് പാപ്പാ ചൂണ്ടിക്കാണിച്ചു. നമ്മൾ ഇവിടെ വന്നിരിക്കുന്നത് നൂതന  വികസന പരിപാടികൾ ആസൂത്രണം ചെയ്യാനല്ല മറിച്ച് അവിടത്തെ ജനതകളെ മനസ്സിലാക്കാനും അവരെ സേവിക്കാനും, അത് ഒരു സിനഡൽ രീതിയിൽ പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്തിലും നിയന്ത്രണത്തിലും ചെയ്യാനാണെന്നും പരിശുദ്ധാത്മാവാണ് സിനഡിന്‍റെ നായകനെന്നും ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. അതിനാൽ പരിശുദ്ധാത്മാവ് ഈ സമൂഹത്തിലും, നമ്മിലും നമ്മോടു കൂടെയും, നമ്മിലൂടെയും നമ്മുടെ പ്രതിരോധങ്ങളെ മറികടന്നും വെളിവാക്കിത്തരാന്‍ അനുവദിക്കാമെന്നും പാപ്പാ ആഹ്വാനം ചെയ്തു. അതിനായി ആദ്യമായി പ്രാർത്ഥനയാണ് ആവശ്യമെന്നും വിവേചനാ ശക്തിയും, എളിമയോടെയുള്ള ശ്രവണവും, ധൈര്യപൂർവ്വമായ സംസാരവും വേണമെന്നും ഫ്രാൻസിസ്‌ പാപ്പാ അറിയിച്ചു. എല്ലാ നാല് പ്രഭാഷണങ്ങൾക്ക് ശേഷവും നാല് മിനിറ്റ്  നിശബ്ദത പാലിക്കണമെന്നും ഒരു സിനഡിലായിരിക്കുക എന്നാൽ ഒരു സഭാ പരിണാമക്രമത്തിൽ പ്രവേശിക്കയാണെന്നത് വളരെ അവശ്യഘടകമാണെന്നും അതിന് പരസ്പര ബഹുമാനവും, സാഹോദര്യ, സ്നേഹാന്തരീക്ഷവും ആവശ്യമാണെന്നും അറിയിച്ച പാപ്പാ അതിനാൽ പുറം ലോകത്തോടു വിവരങ്ങൾ കൈമാറുമ്പോൾ വിവേകവും സുശീലതയും പാലിക്കണമെന്നും ഓർമ്മിപ്പിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 October 2019, 16:39