സമുദ്രസംരക്ഷണത്തിന്‍റെ അനിവാര്യത!
ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി
ജലസമൃദ്ധവും വംശനാശ ഭീഷണിനേരിടുന്ന അസംഖ്യം വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ വാസയിടവുമായ സമുദ്രങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതിന്‍റെ അനിവാര്യത മാര്‍പ്പാപ്പാ ഒരിക്കല്‍കൂടി ചൂണ്ടിക്കാട്ടുന്നു.
ശനിയാഴ്ച (31/8/19) പരസ്യപ്പെടുത്തിയ സെപ്റ്റമ്പര്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗത്തിന്‍റെ വീഡിയൊ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പാ സമുദ്രസംരക്ഷണത്തിന്‍റെ അടിയന്തര പ്രാധാന്യം എടുത്തുകാട്ടിയിരിക്കുന്നത്.
നമ്മുടെ ഗ്രഹത്തിന്‍റെ ജലാശയങ്ങളാണ് സമുദ്രങ്ങള്‍. ഈ സമുദ്രങ്ങള്‍ അസംഖ്യം വൈവിധ്യങ്ങളാര്‍ന്ന ജീവികളുടെ വാസയിടവുമാണ്. ഈ ജീവികളില്‍ മിക്കതിനും വിവധങ്ങളായ കാരണങ്ങളാല്‍ വംശനാശഭീഷണിയുണ്ട്. പാപ്പാ തന്‍റെ ഹ്രസ്വ വീഡിയൊ സന്ദേശത്തില്‍ പറയുന്നു.
സൃഷ്ടിയെന്നത് ദൈവം നരകുലത്തിനേകിയ സ്നേഹപദ്ധതിയാണ്, പാപ്പാ തുടരുന്നു: പൊതുഭവനത്തോടുള്ള നമ്മുടെ ഐക്യദാര്‍ഢ്യം ജന്മംകൊള്ളുന്നത് നമ്മുടെ വിശ്വാസത്തില്‍ നിന്നാണ്.
കടലുകളും സമുദ്രങ്ങളും സംരക്ഷിക്കുന്നതിനായി രാഷ്ട്രസേവകരും ശാസ്ത്രജ്ഞമാരും അര്‍ത്ഥശാസ്ത്രജ്ഞന്മാരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുന്നതിനുവേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം.
പാപ്പാ ശനിയാഴ്ചത്തെ (31/08/19) ട്വിറ്ററില്‍ കണ്ണിചേര്‍ത്തിരിക്കുന്നതും ഈ പ്രാര്‍ത്ഥനാ നിയോഗമാണ്.
പാപ്പാ ഈ പ്രാര്‍ത്ഥനാനിയോഗത്തില്‍ കടലുകളും സമുദ്രങ്ങളും എന്ന് എടുത്തു പറഞ്ഞിരിക്കുന്നു.
സമുദ്രങ്ങള്‍ എന്ന പദത്തിന്‍റെ വിവക്ഷ ഭൂഖണ്ഡങ്ങള്‍ക്കു ചുറ്റും വ്യാപിച്ചുകിടക്കുന്ന വിശാലമായ ജലാശയങ്ങള്‍ എന്നാണ്. എന്നാല്‍ കടലുകളാകട്ടെ രാജ്യങ്ങളുടെയൊ ദ്വീപുകളുടെയൊ തീരത്തോട് ചേര്‍ന്നുകിടക്കുന്ന സമുദ്രഭാഗങ്ങളാണ്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: