തിരയുക

ലോവോസിലെ ദുരന്തം ലോവോസിലെ ദുരന്തം 

ലാവോസിലെ ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ സാന്ത്വനം

തെക്കു കിഴക്കന്‍ ഏഷ്യരാജ്യമായ ലാവോസില്‍ അണക്കെട്ടു പൊട്ടിയുണ്ടായ വന്‍ദുരന്തത്തില്‍ പാപ്പാ ഫ്രാന്‍സിസ് സാന്ത്വനസന്ദേശം അയച്ചു.

- ഫാദര്‍ വില്യം നെല്ലിക്കല്‍

ജൂലൈ 24-‍Ɔο തിയതി ചൊവ്വാഴ്ചയാണ്  ഇന്ത്യയുടെ അയല്‍രാജ്യമായ ലാവോസിന്‍റെ തെക്കന്‍ ഭാഗത്ത് അട്ടാപ്പേവൂവില്‍ തുടര്‍ച്ചയായുണ്ടായ പേമാരിയില്‍ പുതുതായി പണിതുയര്‍ത്തിയ ജല-വൈദ്യംതി ശ്രോതസ്സായ അണക്കെട്ടു തകര്‍ന്നത്. ജലത്തിന്‍റെ കുത്തിപ്പാച്ചിലില്‍ 100-ല്‍ അധികംപേര്‍ കാണാതായി.  സമീപഗ്രാമങ്ങളിലും വന്‍ നാശംവിതച്ചാണ്  വന്‍ ജലപ്പാച്ചിലുണ്ടായത്.

ദുരന്തത്തില്‍ തനിക്കുള്ള അതിയായ ദുഃഖം പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ ലാവൂസിലെ ജനങ്ങളെ  അറിയിച്ചു.  മരണമഞ്ഞവരു‌‌‌ടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും മുറിപ്പെട്ടവരെ സാന്ത്വനം അറിയിക്കുകയും ചെയ്തു.  കാണാതായവരെ തിരയുകയും, സംഭവ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുയും ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനത്തിലെ ഉദ്യോഗസ്ഥര്‍, സര്‍ക്കാരേതര ഏജന്‍സികള്‍, സന്നദ്ധസേവകര്‍ എന്നിവരെ പാപ്പാ പ്രത്യേകം പ്രാര്‍ത്ഥനയില്‍ സമര്‍പ്പിക്കുന്നതായും അറിയിച്ചു.

അവസാനമായി എല്ലാവര്‍ക്കും അപ്പസ്തോലിക ആര്‍ശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി ജൂലൈ 24-Ɔο തിയതി ചൊവ്വാഴ്ചയാണ് സന്ദേശം ലോവോസിലെ ഭരണകര്‍ത്താക്കളെയും സഭാനേതൃത്വത്തെയും പാപ്പാ അറിയിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 July 2018, 10:10