തിരയുക

ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലൻ: വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലൻ: വിശുദ്ധ ഫ്രാൻസിസ് സേവ്യർ 

വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി ഗോവയിൽ

ഭാരതത്തിന്റെ രണ്ടാം അപ്പസ്തോലൻ എന്നറിയപ്പെടുന്ന ഈശോസഭാപ്രേഷിതൻ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകൾ വീണ്ടും പത്തുവർഷങ്ങൾക്കു ശേഷം പരസ്യവണക്കത്തിനായി തുറക്കപ്പെടുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഗോവ:പാരമ്പര്യമായി പത്തുവർഷത്തിൽ ഒരിക്കൽ മാത്രം പരസ്യവണക്കത്തിനായി സ്ഥാപിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകൾ ഗോവയിലെ പനാജി നഗരത്തിനടുത്തുള്ള 'നല്ല ഈശോ' പള്ളിയിൽ വീണ്ടും തുറക്കപ്പെടുന്നു.രണ്ടുവർഷത്തെ ആത്മീയമായ ഒരുക്കങ്ങൾക്ക് ശേഷമാണ് 2024 നവംബർ ഇരുപത്തിയൊന്നിന് പരസ്യവണക്കം ആരംഭിക്കുന്നതെന്ന് ഗോവ-ദമാൻ മെത്രാപ്പോലീത്ത കർദിനാൾ ഫിലിപ്പെ നേരി ഫെറാവോ അറിയിച്ചു തുടർന്ന് 2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും.

തോമാശ്ലീഹായ്ക്കുശേഷം പതിനാറാം നൂറ്റാണ്ടിൽ ഭാരതത്തിൽ ക്രിസ്തുവിന്റെ സുവിശേഷം അറിയിക്കുവാൻ എത്തിയ ഈശോസഭാംഗമായ സ്പെയിൻകാരനായ പ്രേഷിതനാണ് വിശുദ്ധ ഫ്രാൻസിസ് സേവ്യർ.ആയിരത്തിയഞ്ഞൂറ്റി നാല്പത്തിയൊന്നിൽ തന്റെ പ്രേഷിതപ്രവർത്തനമേഖല ഏഷ്യൻ രാജ്യങ്ങളിലേക്ക് വികസിപ്പിച്ചു.ഇന്ത്യക്കു പുറമെ തായ്‌വാൻ,ഫിലിപ്പൈൻ,മലേഷ്യ,ജപ്പാൻ,ചൈന എന്നീ രാജ്യങ്ങളിലും വിശുദ്ധൻ സുവിശേഷപ്രഘോഷണം നടത്തി പതിനായിരങ്ങളെ യേശുവിലേക്ക് അടുപ്പിച്ചു.

ആയിരത്തിയഞ്ഞൂറ്റി അൻപത്തിരണ്ടിൽ രോഗംബാധിച്ചു മരണമടഞ്ഞ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൗതിക ദേഹം അടക്കം ചെയ്തിരിക്കുന്നത് ഗോവയിലെ 'നല്ല ഈശോ'(Bom Jesus) കത്തീഡ്രലിൽ ആണ്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ ഈ പള്ളിയും ഉൾപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 നവംബർ 2022, 11:15