നാലു നവവാഴ്ക്കപ്പെട്ടവർ: ഫ്രാൻചെസ്കൊ കാസ്തൊർ സോഹൊ ലോപെസ് (Francesco Cástor Sojo López) , മിയ്യാൻ ഗാർദെ സെറാനൊ (Millán Garde Serrano), മനുവേൽ ഗൽസെറാ ബിദെയെത് (Manuel Galcerá Videllet), അക്വിലീനൊ പസ്തോർ കാമ്പെരൊ (Aquilino Pastor Cambero). നാലു നവവാഴ്ക്കപ്പെട്ടവർ: ഫ്രാൻചെസ്കൊ കാസ്തൊർ സോഹൊ ലോപെസ് (Francesco Cástor Sojo López) , മിയ്യാൻ ഗാർദെ സെറാനൊ (Millán Garde Serrano), മനുവേൽ ഗൽസെറാ ബിദെയെത് (Manuel Galcerá Videllet), അക്വിലീനൊ പസ്തോർ കാമ്പെരൊ (Aquilino Pastor Cambero).  

സ്പെയിനിൽ നാലു നിണസാക്ഷികൾകൂടി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്!

സ്പെയിനിൽ മതപീഢന കാലത്ത് വിശ്വാസത്തെ പ്രതി ജീവൻ ബലികൊടുത്തവരാണ് ശനിയാഴ്ച വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെടുന്നത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സ്പെയിനിൽ നാലു നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.

വൈദിരായിരുന്ന ഫ്രാൻചെസ്കൊ കാസ്തൊർ സോഹൊ ലോപെസ് (Francesco Cástor Sojo López) , മിയ്യാൻ ഗാർദെ സെറാനൊ (Millán Garde Serrano), മനുവേൽ ഗൽസെറാ ബിദെയെത് (Manuel Galcerá Videllet), അക്വിലീനൊ പസ്തോർ കാമ്പെരൊ (Aquilino Pastor Cambero) എന്നീ രക്തസാക്ഷികളാണ് ശനിയാഴ്ച (30/10/21) സാർവ്വത്രികസഭയിലെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ ഔദ്യോഗികമായി ചേർക്കപ്പെട്ടത്.

സ്പെയിനിലെ തൊർത്തോസയിലെ കത്ത്രീദ്രൽ ദേവാലയത്തിൽ ശനിയാഴ്‌ച പ്രാദേശികസമയം രാവിലെ 11-മണിക്ക് വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള വത്തിക്കാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ (Marcello Semeraro)  ഈ തിരുക്കർമ്മത്തിൽ മാർപ്പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് മുഖ്യ കാർമ്മികത്വം വഹിച്ചു. നവവാഴ്ത്തപ്പെട്ടവർ നാലുപേരും സ്പെയിനിൽ 1936-1939 വരെ നടന്ന ആഭ്യന്തരകലാപവേളയിലുണ്ടായ മതപീഢനത്തിൻറെ ഇരകളാണ്.

ഫ്രാൻചെസ്കൊ കാസ്തൊർ സോഹൊ ലോപെസ് 1936 സെപ്റ്റമ്പർ 12-ന് രാത്രിയും മനുവേൽ ഗൽസെറാ ബിദെയെത് സെപ്റ്റമ്പർ 3-നും അക്വിലീനൊ പസ്തോർ കാമ്പെരൊ ആഗസ്റ്റ് 28-നുമാണ് വധിക്കപ്പെട്ടത്. എന്നാൽ മിയ്യാൻ ഗാർദെ സെറാനൊ തടവിലായിരിക്കെ പിഢനങ്ങളേറ്റ് 1938 ജൂലൈ 7-ന് മരണമടയുകയായിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 October 2021, 13:17