ബംഗ്ലാദേശിലെ കത്തോലിക്കരുടെ ശതാബ്ദി ആഘോഷം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
1920ൽ തുടങ്ങി നൂറുകണക്കിന് ബംഗാളി കത്തോലിക്കർ രാജ്യത്തെ ഏറ്റം പുരാതന കത്തോലിക്കാശക്തികേന്ദ്രമായിരുന്ന ഭാവൽ പ്രവിശ്യയിൽ നിന്ന് പബ്നയിലേക്കും അതിനടുത്തുള്ള നതോറെയിലേക്കും ദാരിദ്യത്തിൽ നിന്ന് രക്ഷനേടാനും സാമ്പത്തിക ഭദ്രതയ്‌ക്കുമായി കുടികയറി. അവരുടെ സാന്നിധ്യമാണ് ഇവിടെ ക്രൈസ്തവ സംസ്കാരത്തിന്റെ വളർച്ചയ്ക്കും ആറ് കത്തോലിക്കാ ഇടവകകളുടെ രൂപീകരണത്തിനും ഇടയാക്കിയത്. പബ്നയിൽ മോത്തുറാപൂറിലെ സാന്താ റീത്ത ഇടവകയും ഫോയിൽ ജാനായിലെ സാൻ ഫ്രാൻചെസ്കോ സെവ്യർ ഇടവകയും. കൂടാതെ നാതോറെയിൽ 4 ഇടവകകളുംസ്ഥാപിതമായി.
കുടിയേറിയ കത്തോലിക്കരിൽ നിന്നുള്ള മെത്രാനായ രാജ് ഷഹി മെത്രാൻ മോൺ. ഗർവസ് റൊസാരിയോ മേയ് 28 ന് അർപ്പിച്ച ദിവ്യബലിയിൽ കുടിയേറ്റം പ്രാദേശീക സഭയുടെ വളർച്ചയിൽ വഹിച്ച പ്രാധാന്യത്തെ അടിവരയിടുകയും ഈ വാർഷികം നന്ദി പ്രകടിപ്പിക്കാനുള്ള അവസരമാണെന്ന് പറയുകയും ചെയ്തു. ഈ നൂറു വർഷത്തെ ചരിത്രം മനുഷ്യനാൽ നിർമ്മിതമല്ലെന്നും ദൈവഹിതമാണെന്നും, അവരെ ദൈവം അനുഗ്രഹിച്ച് ഇവിടേക്ക് പറഞ്ഞു വിട്ടതാണെന്നും, ക്രിസ്തുവിന്റെ വിത്തുകൾ നമ്മിലൂടെ ദൈവം വിതക്കുകയായിരുന്നു എന്നും അദ്ദേഹം അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: