കൊറോണാ വൈറസ് ബാധിച്ച നാവീകരെ അനുസ്മരിച്ച് സമഗ്ര മാനവ വികസനത്തെ പ്രോൽസാഹിപ്പിക്കുന്നതിനായുള്ള ഡിക്കാസ്ട്രിയുടെ സന്ദേശം
സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ഒക്ടോബറിൽ ഗ്ളാസ് ഗോ- സ്കോട്ട്ലൻറിൽ ഒക്ടോബറിൽ നടത്താനിരുന്ന ഈ വർഷത്തെ ആഘോഷം ( 2021 ലേക്ക് മാറ്റി ) ഒരു വെല്ലുവിളിയുടെ നേരമാണിത്. പാപ്പാ വിശദീകരിച്ചത് പോലെ, ശിഷ്യർ അപ്രതീക്ഷിതമായി അകപ്പെട്ട കടലിലെ കൊടുങ്കാറ്റുപോലെ... നമ്മൾ എല്ലാവരും ഒരേ തോണിയാലാണ്, ബലഹീനരും, ദിശാബോധം നഷ്ടപെട്ടവരുമാണ്, എന്നാണ് സന്ദേശം ആരംഭിക്കുന്നത്. മഹാമാരിയിൽ മുഴുവനായ അടച്ചുപൂട്ടൽ മൂലം കപ്പൽവ്യവസായത്തിൽ വന്ന പ്രശ്നങ്ങളും, എന്നാൽ ഈ വെല്ലുവിളികൾക്കിടയിലും നാവീകർ നടത്തുന്ന ധീരമാർന്ന സേവനവും നമ്മുടെയൊക്കെ സാധാരാണ ജീവിതത്തിന് ആവശ്യമായ മരുന്നുകളും ആരോഗ്യ സംരക്ഷണ ഉപകരണങ്ങളും ഉൾപ്പെടെ 90% ചരക്കുകളും എത്തിക്കാനുള്ള ശ്രമത്തിനിടയിൽ കടലിൽ തന്നെ കഴിയേണ്ടിവന്നതും സന്ദേശത്തിൽ ചൂണ്ടികാണിച്ചു. ലോക സാമ്പത്തിക സ്ഥിതിക്ക് നാവീകർ അടിസ്ഥാനപരമായ സ്ഥാനം വഹിക്കുമ്പോഴും നിലവിലെ നിയമങ്ങൾ പലപ്പോഴും അവരെ തഴയാറുണ്ട് അതിനാൽ ഈ സമുദ്ര ഞായർ ആഘോഷങ്ങൾ നാവികരെ അനുസ്മരിക്കാനും അവരുടെ കടമകളും, അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകളെ മനസ്സിലാക്കാനും നമുക്ക് ഇടവരുത്തും എന്നും സന്ദേശത്തിൽ അറിയിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: