തമിഴ്നാട്ടിലെ പാളയംകോട്ട രൂപതയ്ക്ക് പുതിയ മെത്രാന്‍
- ഫാദര്‍ വില്യം നെല്ലിക്കല്‍
പാളയംകോട്ടയുടെ പുതിയ മെത്രാന്‍
പാളയംകോട്ട രൂപതാംഗവും ഇപ്പോള്‍ ബാംഗളൂരിലെ സെന്‍റ് പീറ്റേഴ്സ് ദൈവശാസ്ത്ര വിദ്യാപീഠത്തിലെ അദ്ധ്യാപകനുമായ ഫാദര്‍ അന്തോണിസ്വാമി സവരിമുത്തുവിനെയാണ് രൂപതയുടെ പുതിയ സാരഥിയായി നവംബര്‍ 20-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. മുന്‍മെത്രാന്‍ ബിഷപ്പ് ജൂഡ് ജെറാള്‍ഡ് പോള്‍രാജ് 75 വയസ്സ് പ്രായപരിധി എത്തി സമര്‍പ്പിച്ച രാജി പാപ്പാ ഫ്രാന്‍സിസ് അംഗീകരിച്ചുകൊണ്ടാണ് പുതിയ നിയമനം നടത്തിയത്.
നിയുക്തമെത്രാന്‍റെ
അജപാലന സേവനത്തിന്‍റെ നാള്‍വഴികള്‍
1987-ല്‍ പാളയംകോട്ട രൂപതയില്‍ പൗരോഹിത്യം സ്വീകരിച്ചു.
തുടര്‍ന്ന് മുന്‍മെത്രാന്‍ സവരിമുത്തു ഇറുദയരാജിന്‍റെ സെക്രട്ടറിയായി.
1989-ല്‍ മദുര അതിരൂപത സെമിനാരിയിലെ അദ്ധ്യാപകനായി നിയമിതനായി.
2001-ല്‍ പാരീസിലെ ലൂമെന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും സഭാനിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കി.
2004-വരെ മദുരയിലെ ക്രൈസ്റ്റ് ഹാള്‍ സെമിനാരിയിലെ തത്വശാസ്ത്ര അദ്ധ്യപകനായി സേവനംചെയ്തു.
2004-2011 കാലഘട്ടത്തില്‍ പാളയംകോട്ട രൂപതയുടെ വികാരി ജനറലായി സേവനമനുഷ്ഠിച്ചു.
ഇക്കാലയളവില്‍ വിവിധ ഇടവകകളിലെ അജപാലനശുശ്രൂഷയിലും
മഹാരാജനഗറിലെ സാന്‍ ഗ്വീദോ തീര്‍ത്ഥാടനകേന്ദ്രത്തിന്‍റെ റെക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
2011-മുതല്‍ ബാംഗളൂര്‍ സെന്‍റ് പീറ്റേഴ്സ് ദൈവശാസ്ത്ര വിദ്യാപീഠത്തിലെ അദ്ധ്യാപകനായി പ്രവര്‍ത്തിക്കവെയാണ് പാളയംകോട്ടയുടെ മെത്രാനായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: