സ്പെയിനിലെ ബര്‍സെല്ലോണയില്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട സന്ന്യസ്തവൈദികന്‍ തെയൊദോറൊ ഇല്ലേരയും സഹസന്ന്യാസികളും സ്പെയിനിലെ ബര്‍സെല്ലോണയില്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട സന്ന്യസ്തവൈദികന്‍ തെയൊദോറൊ ഇല്ലേരയും സഹസന്ന്യാസികളും 

പതിനാറു നിണസാക്ഷികള്‍ വാഴ്ത്തപ്പെട്ടവര്‍!

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബെച്ചു സ്പെയിന്‍ സ്വദേശികളായ 16 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു.

ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി

സ്പെയിനില്‍ 16 രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു.

ശനിയാഴ്ച (10/11/18) രാവിലെ, അന്നാട്ടിലെ ബര്‍സെല്ലോണ അതിരൂപതയിലുള്ള തിരുക്കുടുംബ ബസിലിക്കാ ദേവാലയത്തിലായിരുന്നു വാഴ്ത്തപ്പെട്ടപദപ്രഖ്യാപന തിരുക്കര്‍മ്മം.

വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചെലൊ ബെച്ചു, ഫ്രാന്‍സീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട്, ഈ തിരുക്കര്‍മ്മത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

1936,1937 എന്നീ വര്‍ഷങ്ങളില്‍ നടന്ന മതപീഡനവേളയില്‍ വിശ്വാസത്തെ പ്രതി ജീവന്‍ ഹോമിച്ചവരാണ് നവവാഴ്ത്തപ്പെട്ടവര്‍.

ബന്ധനസ്ഥാനയ വിശുദ്ധ പത്രോസിന്‍റെ സന്ന്യസ്ത സമൂഹത്തിലെ അംഗങ്ങളായിരുന്ന വൈദികന്‍ തെയൊദോറൊ ഇല്ലേരയും 8 സഹസന്ന്യസ്തരും, ദിവ്യഇടയന്‍റെ അമ്മയുടെ കപ്പൂച്ചിന്‍ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിലെ സന്ന്യാസിനി അന്ത്രെയ സോളന്‍സും രണ്ടു സഹസഹോദരികളും, തിരുഹൃദയങ്ങളുടെ ഫ്രാന്‍സിസ്ക്കന്‍ സമൂഹാംഗമായിരുന്ന സന്ന്യാസിനി കര്‍ലോത്ത, ഗ്രെഗോറിയൊ ദിയേസ്, അദ്ദേഹത്തിന്‍റെ സഹോദരി കമീല ദിയേസ്, എലിസേയൊ മൊറദീല്ലൊ എന്നീ മൂന്നു അല്മായരും ആണ് നവവാഴ്ത്തപ്പെട്ടവര്‍.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

10 November 2018, 13:33