സിനഡിനെക്കുറിച്ച് ബിഷപ്പ് തെക്കെത്തേചേരിലുമായി ഒരഭിമുഖം
വത്തിക്കാനില്‍ ഒക്ടോബര്‍ 3-ന് ആരംഭിച്ച യുവജനങ്ങള്‍ക്കുവേണ്ടിയുള്ള, ഒരുമാസത്തോളം – ഒക്ടോബര്‍ 28-വരെ നീളുന്ന ആഗോളസഭയിലെ മെത്രാന്മാരുടെ 15-Ɔമത് സിനഡുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ റോമില്‍ എത്തിയതാണ് ബിഷപ്പ് തെക്കെത്തേചേരില്‍. അദ്ദേഹം ദേശീയ ലത്തീന്‍ സഭയുടെ നാലു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ ഒരാളായിട്ടാണ് വത്തിക്കാനിലെ സിനഡുസമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സിനഡിന്‍റെ ഏകദേശം മദ്ധ്യഘട്ടത്തോടു അടുത്തുവന്ന സമയത്താണ് ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കെത്തേചേരില്‍ വത്തിക്കാന്‍റെ മലയാള വാര്‍ത്താവിഭാഗത്തിന് ഈ അഭിമുഖം നല്കിയത്.
1. മെത്രാന്മാരുടെ 15-Ɔമത് സിനഡു സമ്മേളനത്തെക്കുറിച്ച്.
2. സിനഡിന്‍റെ പ്രവര്‍ത്തന രീതി.
3. പാപ്പാ ഫ്രാന്‍സിസിന്‍റെ സിനഡിലെ സാന്നിദ്ധ്യം.
4. ഈ സിനഡിന്‍റെ പ്രതിപാദ്യവിഷയം – യുവജനങ്ങള്‍ :
അവരുടെ വിശ്വാസവും ജീവിതതിരഞ്ഞെടുപ്പുകളും.
- യുവജനങ്ങളുടെ വിശ്വാസം
- ദൈവവിളിയും ജീവിതതിരഞ്ഞെടുപ്പും
യുവജനങ്ങളുടെ കൂടെനടക്കുന്നവര്‍
- കുടുംബം, മാതാപിതാക്കള്‍, സമൂഹം, സഭ, അജപാലകര്‍
നിങ്ങള്‍ ഇതുവരെ ശ്രവിച്ചത് വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന യുവജനങ്ങള്‍ക്കായുള്ള മെത്രാന്മാരുടെ സിനഡു സമ്മേളനത്തിന്‍റെ ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ വിജയപുരം രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് സെബാസ്റ്റ്യന്‍ തെക്കേത്തേചേരിലുമായി ഫാദര്‍ വില്യം നെല്ലിക്കല്‍ നടത്തിയ അഭിമുഖത്തിന്‍റെ ആദ്യഭാഗമാണ്. രണ്ടാംഭാഗം അടുത്ത ആഴ്ചയില്‍.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: