സിനഡിന്‍റെ പ്രമാണരേഖയ്ക്കുള്ള കമ്മിഷന്‍ രൂപീകൃതമായി
- ഫാദര്‍ വില്യം നെല്ലിക്കല്‍
സിനഡു സമ്മേളനത്തിന്‍റെ ഫലപ്രാപ്തിയായി പുറത്തുവരേണ്ട പ്രമാണരേഖരുടെ രൂപീകരണത്തിനുള്ള കമ്മിഷന്‍ അംഗങ്ങളുടെ പേരുകള്‍ ഒക്ടോബര്‍ 11-Ɔο തിയതി വ്യാഴാഴ്ച വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തി.
1. ഏഷ്യഭൂഖണ്ഡത്തിലെ സഭാപ്രതിനിധിയായി, മുംബൈ അതിരൂപതാദ്ധ്യക്ഷനും, ദേശീയ മെത്രാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ കര്‍ദ്ദിനാല്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് തിരഞ്ഞെടുക്കപ്പെട്ടു.
2. മറ്റു ഭൂഖണ്ഡങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍
ആഫ്രിക്കയുടെ പ്രതിനിധി, സമഗ്രമാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍.
3. അമേരിക്കയ്ക്കുവേണ്ടി മെക്സിക്കോയുടെ മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ കാര്‍ളോ അഗ്വാര്‍ റേത്തെ.
4. ഏഷ്യയ്ക്കുവേണ്ടി മുംബൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്.
5. യൂറോപ്പിനുവേണ്ടി ഇറ്റലിയിലെ കിയേത്തി-വാസ്തോ അതിരൂപതയുടെ മെത്രാപ്പോലീത്ത ബ്രൂണോ ഫോര്‍ത്തെ.
6. ആസ്ത്രേലിയ-ഓഷാനിയ പ്രവിശ്യയ്ക്കുവേണ്ടി മെല്‍ബോണ്‍ അതിരൂപതാദ്ധ്യക്ഷന്‍,
പീറ്റര്‍ ആന്‍ഡ്രൂ കൊമെന്‍സോള്‍
7. കമ്മിഷന്‍റെ പ്രസിഡന്‍റ് (General Relator).
ബ്രസീലിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, ബ്രസീലിയ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ സേര്‍ജോ ദി റോച്ച.
പ്രത്യേക സെക്രട്ടറിമാര്‍
8. മാധ്യമപ്രവര്‍ത്തകനും പത്രാധിപരുമായ ഫാദര്‍ ജക്കോമോ കോസ്താ എസ്.ജെ.
9. സലേഷ്യന്‍ യൂണിവേഴ്സിറ്റിയിലെ യുവജന അജപാലന ശുശ്രൂഷയെ സംബന്ധിച്ച വിഭാഗം പ്രഫസര്‍, ഫാദര്‍ റൊസ്സാനോ സാല എസ്.ഡി.ബി.,
10. കമ്മിഷന്‍റെ ജനറല്‍ സെക്രട്ടറി
11. കമ്മിഷന്‍റെ സെക്രട്ടറി ജനറല്‍, കര്‍ദ്ദിനാള്‍ ലൊറെന്‍സോ ബാള്‍ദിസ്സേരി.
പാപ്പാ ഫ്രാന്‍സിസ് നാമനിര്‍ദ്ദേശം ചെയ്തവര്‍
12. ഉക്രെയിനിലെ ഗ്രീക്ക്-കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും കിവി-യാലിക്ക് അതിരൂപതയുടെ മേജര്‍ ആര്‍ച്ചുബിഷപ്പുമായ പാത്രിയര്‍ക്കിസ് സ്വിയാതോസ്ലാവ് ഷെച്യൂക്ക്.
13. അല്‍മായര്‍, കുടുംബങ്ങള്‍, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ വകുപ്പിന്‍റെ സെക്രട്ടറി, ഫാദര്‍ അലക്സാണ്ടര്‍ അവിമേലോ.
14. ക്യൂബയിലെ ദേശീയ അജപാലന കേന്ദ്രത്തിന്‍റെ ഡയറക്ടര്‍,
ഫാദര്‍ എഡ്വാര്‍ദോ ഗൊണ്‍സാലോ റെദോന്തോ.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: