റോമിലെ മുന്നോക്ക സിനഡില്‍ കേരളത്തിന്‍റെ പ്രാതിനിധ്യം
- ഫാദര്‍ വില്യം നെല്ലിക്കല്‍
ദേശീയ പ്രതിനിധികളായ അഞ്ചുപേരില്‍ പോള്‍ ജോസ് പടമാട്ടുമ്മല്‍ കോട്ടപ്പുറം രൂപതയില്‍നിന്ന്. ദേശീയ പ്രതിനിധികളില്‍ രണ്ടുപേര്‍ അക്രൈസ്തവര്‍... ഇന്ദ്രജിത് സിങും, സന്തീപ് പാണ്ഡ്യേയും.
കേരളത്തിലെ മൂന്നു റീത്തുകളെയും പ്രതിനിധീകരിച്ച് നാലു യുവാക്കള്‍ മാര്‍ച്ച 19-24 വരെ റോമിലെ മരിയ മാത്തര്‍ എക്ലേസിയേ Maria Mater Ecclesiae മന്ദിരത്തില്‍ ഒക്ടബോര്‍ 2018-ല്‍ നടക്കാന്‍ പോകുന്ന സിനഡിന് ഒരുക്കമായ സംഗമത്തില്‍ പങ്കെടുത്തു. കേരളത്തിലെ സീറോമലബാര്‍ സഭയുടെ യുവപ്രതിനിധികളായി ഇരിങ്ങാലക്കുട രീപതയില്‍നിന്നും അരുണ്‍ ഡേവിസ്, അഞ്ചന എന്നിര്‍ എത്തിയപ്പോള്‍, സീറോ മലങ്കര സഭയുടെ പ്രതിനിധിയായി ടിനു കുര്യാക്കോസും മുന്നോക്ക സിനഡില്‍ പങ്കെടുത്തു.
ലത്തീന്‍ സഭയുടെ പ്രതിനിധിയായി എത്തിയ പോള്‍ ജോസ് പടമാട്ടുമ്മല്‍ ദേശീയസഭയുടെ അഞ്ചംഗ പ്രതിനിധി സംഘത്തില്‍ ഒരാളായിരുന്നു. സോഫ്റ്റ്-വെയര്‍ എഞ്ചിനീയറായ പോള്‍ ജോസ് കത്തോലിക്കാ യുവജനപ്രസ്ഥാനത്തിന്‍റെ ദേശീയ സെക്രട്ടറിയാണ്. ദേശീയ പ്രതിനിധി സംഘത്തെ തിരഞ്ഞെടുത്തത് ഭാരതത്തിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ യുവജന കമ്മിഷനാണ്.
ദേശീയ പ്രതിനിധി സംഘത്തില്‍ കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്‍റെ ദേശീയ പ്രസിഡന്‍റ്, പേര്‍സിവാള്‍ ഹോള്‍ട് ഡെല്‍ഹി അതിരൂപതാംഗവും, വൈസ് പ്രസിഡന്‍റ്, ഒഡീസയില്‍നിന്നുമുള്ള കുമാരി ശില്പ ഈക്കയും, പങ്കെടുത്തു. ദേശീയ സെക്രട്ടറിയാണ് കേരളത്തില്‍നിന്നും എത്തിയ പോള്‍ ജോസ് പടമാട്ടുമ്മല്‍. നാലാമത്തെ ദേശീയ പ്രതിനിധി ഇന്ദ്രജിത് സിംങ് ജലന്തര്‍ സ്വദേശിയും സിക്കു മതസ്ഥനുമാണ്. അഞ്ചാമത്തെ ദേശീയ പ്രതിനിധി, സന്തീപ് പാണ്ഡ്യേ മുംബൈ സ്വദേശിയായ ഹിന്ദുമതസ്ഥനുമാണ്.
യുവജനങ്ങളുടെ മുന്നോക്ക സിനഡിനെക്കുറിച്ച് റോമില്‍ നടന്ന രാജ്യാന്തര വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത 3 യുവജനപ്രതിനിധികളില്‍ ഒരാള്‍ ഭാരതത്തിന്‍റെ പേഴ്സിവാള്‍ ഹാള്‍ടായിരുന്നു. കേരളീയരായ പോള്‍ ജോസും അരുണ്‍ ഡേവിസും വത്തിക്കാന്‍റെ മലയാളം വാര്‍ത്താവിഭാഗത്തിന് അഭിമുഖം നല്ക്കാനും സമയം കണ്ടെത്തി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: